My Podcast Space

Hey All,

I have started a podcast as well. You can listen to it here. Happy Listening!!!

Read More

My Podcast Space

Hey All,

I have started a podcast as well. You can listen to it here. Happy Listening!!!

Read More

Recent Reads ...

My Podcast Space

നഷ്ട സൗഹൃദം

രണ്ട് സുഹൃത്തുക്കൾ അവർ തമ്മിലുള്ള സ്നേഹം തൂക്കി നോക്കാൻ തീരുമാനിച്ചു. സ്നേഹത്തിന്റെ അളവ് എങ്ങനെ കണക്ക് കൂട്ടണമെന്ന് അവർ തലപുകഞ്ഞാലോചിച്ചു.നീണ്ട ആലോചനയ്ക്ക് ശേഷം ഒരാൾ പറഞ്ഞു,”കൃതൃം അളവ് കണ്ടെത്തുക  പ്രയാസം തന്നെ.നമുക്ക് ആർക്കാണ് സ്നേഹം കൂടുതൽ എന്ന് നോക്കാം”.കൂട്ടുകാരൻ പറഞ്ഞതു ശരിയാണെന്ന് രണ്ടാമനും തോന്നി.നാൾ വരെ അവർ അന്യോനം ചെയ്ത സഹായങ്ങൾ കീറിമുറിച്ച് നിരത്തിവച്ചു.എണ്ണം തുലൃം.നിരത്തിവച്ചവയുടെ വലിപ്പം നോക്കി വിജയിയെ പ്രഖ്യാപിക്കാമെന്നായി.വലിപ്പത്തെ ചൊല്ലി തർക്കമായി,തല്ലായി.അന്നുവരെ പടുത്തയർത്തിയ സ്നേഹത്തിൻ്റെ ചില്ല് കൊട്ടാരം ഒറ്റ നിമിഷം കൊണ്ട് തകർന്നടിഞ്ഞു.ഇങ്ങനെയൊന്ന് തക്കം പാർത്തിരുന്നവർ ചേരി തിരിഞ്ഞ് നീ ആണ് ജയിക്കേണ്ടത് എന്ന് മന്ത്രിച്ചു കൊണ്ടേയിരുന്നു.ഒടുവിൽ ഉറ്റ സുഹൃത്തുക്കൾ, തല്ല് കൂടിയ കാരണം വലിച്ചെറിഞ്ഞ് രണ്ടു വഴിക്ക് പിരിഞ്ഞു.
ഇതിൽ ജയിച്ചതാര്??സ്നേഹത്തെയും സൗഹൃദത്തെയും തോല്പിച്ച് അങ്ങകലെ ദുരഭിമാനം പൊട്ടിചിരിക്കുന്നുണ്ടായിരുന്നു.വീണ്ടും തെറ്റിദ്ധാരണ വലിച്ചു മുറുക്കി കൊന്ന രണ്ട് പരിശുദ്ധ ഹൃദയങ്ങൾ.

സ്വപ്നം

അറിയാതെ തുടങ്ങി അറിയാതെ അവസാനിച്ച ഒരു സുന്ദര സ്വപ്നം .സുഖസുഷുപ്തി നേർന്നു വിളക്കണച്ചുപോയ ‘അമ്മ കണ്ണിൽ നിന്ന് മറഞ്ഞതേയുള്ളു .പെട്ടെന്നാണ് അയാൾ കടന്നുവന്നത് .അയാൾ ആരാണെന്നു തിട്ടമില്ല .എവിടെത്തുകാരനെന്നും നിശ്ചയമില്ല .പക്ഷെ കേട്ടുമറന്ന കഥകളിൽ നിന്നും കണ്ടു മറന്ന  മുഖങ്ങളിൽ നിന്നും വ്യത്യസ്തനാണ് അയാൾ .ഇവിടെ  അയാൾ കാമുകൻ അല്ല .അച്ഛനോ സഹോദരനോ അല്ല.ഒരർത്ഥത്തിൽ  പറഞ്ഞാൽ അയാൾ  വെറും ഒരു തൂപ്പുകാരനാണ് .ഉള്ളിൽ കുന്നുകൂടി കിടന്ന നഷ്ടബോധ കൂമ്പാരത്തെ തൂത്തു വൃത്തിയാക്കാൻ വന്നയാൾ .പറയാൻ നാവു മാത്രം ഉള്ള ലോകത്തിൽ നിന്നും മാറി കേൾക്കാൻ ചെവി നൽകിയ ഒരു അജ്ഞാതൻ .അയാളെ ഒരിക്കലും മറക്കരുത് എന്ന് മനസ്സ് പറഞ്ഞു .കണ്ണ് ചിമ്മാതെ ആരാണയാൾ  എന്ന് നോക്കി നിന്നു .പക്ഷെ ശ്രമിക്കും തോറും ആ മുഖം അവ്യക്തമായിക്കൊണ്ടിരുന്നു .അടഞ്ഞു പോയ കണ്ണുകൾ വലിച്ചു തുറന്നപ്പോൾ  ഞാൻ വീണ്ടും എൻ്റെ മുറിയിൽ എത്തിയിരുന്നു.ഒരു നിമിഷത്തെ അന്ധകാരത്തിൽ   എൻ്റെ സ്വപ്നം വറ്റിക്കഴിഞ്ഞിരുന്നു .ഇത് ഭൂതമോ ഭാവിയോ…. നിശ്ചയമില്ല!! .എന്തിരുന്നാലും ഓർക്കാൻ ഇഷ്ടപെടുന്ന ഒരായിരം മുഖങ്ങളിൽ അജ്ഞാതനായ അയാളും ഉണ്ടാവും .തീർച്ച!! …..

SELF

Walking along the one man trail
Planning to do something,I know I would fail
I wondered and wondered about who I really am

Throughout the journey of life
I never wished to be alone
But amidst the voices in my head,I hear
I knew that the time is finally near
That time,the very time to desert myself
And start knowing thyself

Who am I?I ask
Listening to hear my heart back
But I hear not,a single syllable
Silence,is all that it returned
Has my heart gone numb,I mumble
That thought and my heart tremble
Felt it at the right spot with my finger
And heard it beating like for a singer
I have not yet received the answer
Doubted  whether my heart knew it either

Now I find myself lost
In the thick dark forest of my own thoughts
There is neither  light
And none to guide
Where do I go?I have no hint
I searched for some help to find my way
But  nobody seemed to have succeeded the play
Failed to spot even a footprint
The flame of hope flickered and gradually died

I thought and thought and finally realized
The only way out is to chop down the forest
That forest,created on nothing but my madness

I decided to kill the question
The question that I kept asking myself
At the end of the half traveled journey
I now realize,finding myself doesn’t really matter
If I am good to the world
Then the world would be good to me too
That’s all needed for a happy pleasing life
And that’s  all  I ever wanted




തണൽ



ഇലകളുതിരും ആ മരച്ചുവട്ടിൽ നിന്നു 
ഒരു വാക്കു മിണ്ടാതെ നീ അകലവേ 
അന്യനായി ഏകനായി എൻ ജീവിതയാത്രയിൽ 
ആരാരുമില്ലിനി ഞാൻ ഞാൻ മാത്രമായി 
സ്നേഹരാഹിത്യത്തിൻ എരിവെയിലിൽ 
പൊരിഞ്ഞു ഞാൻ 
തണൽ തന്ന നീയെന്ന വൃക്ഷമോ 
ഇന്നെങ്ങോ മറഞ്ഞുപോയി 
സ്നേഹവൃക്ഷത്തിൻ ഇലകൾ തീർത്തൊരാ 
കനവുകൾ നിനവുകൾ എന്തേ കരിഞ്ഞുപോയി 
നാം തീർത്ത തരുവിൻറ്റെ കൊമ്പിലിരുന്നൊരാ 
കിളികൾ  ഇതെങ്ങോ പറന്നകന്നു പോയി 
ആരാരുമില്ലിനി എൻ  ജീവിതപാതയിൽ 
തുണയായി താങ്ങായി ഇനി ആരുമില്ല 
ജീവിതയാത്രയിനി മുന്നോട്ടു നീക്കുവാൻ 
നിൻ തണൽ മരം തന്ന ഓർമ്മ മാത്രം 
മറുവാക്ക് മിണ്ടാതെ നീ നടന്നകന്നൊരാ 
നിൻ ചിത്രമെന്നുള്ളിൽ മായാത്തൊരോർമ്മയായി 
പൂഴിമണ്ണിൽ നിൻ കാല്പാടു തീർത്തൊരാ 
മുദ്രകളത്രയുമെൻ ഹൃദയത്തിലാണു താൻ 
ഇല്ലേ വരില്ലേ ,ഈ മരച്ചുവട്ടിൽ 
നാം ആദ്യമായി കണ്ടൊരാ ആൽമരചുവട്ടിൽ 
ഹൃദയകോണിൽ എവിടെ  നിന്നോ 
നീ തിരികെയെത്തുമെന്നൊരു മന്ത്രണം 
നീ തനിച്ചാക്കിയ ആ  മരച്ചുവട്ടിൽ 
കാലങ്ങളത്രയും നിനക്കായ് കാക്കവേ 
എന്നുള്ളിലെരിയുന്ന അഗ്നിതൻ ചൂടിന് 
കുളിരേകാൻ നിൻ സ്നേഹത്തണൽ മാത്രം 

We might have met before..It’s just you didn’t notice!!


  • You and I were on the same train…but neither did we notice or neither did we realize that one day we will be walking hand in hand,talking about  all sort of odd things.You were just a stranger and when our eyes met for the first time,i just took it back and rested it somewhere else.But today love has made you handsome than you can imagine and my eyes starve to  look at you.Now I want life to be a train journey,where there is just you and me,sitting face to face in an empty compartment. Yes,life where the farthest becomes the closest and nothing becomes everything with a single word,a single action or even smaller,a single blink.This is somebody’s story…but who knows!!!the person you stare at,when on a bus,might be the one you have been waiting for..rare but not unoccuring.So,live life with a smile..cause it’s gonna give you unexpected surprises :D

The Story Of An Alien

She came to the world having no idea about people’s thoughts.Each time she meet a new person,questions kept popping up.But never did she have the courage to open up or speak out loud as she herself knew that she don’t belong here.She feared to share what she felt and thought herself that  being an alien,being different was too wrong.She restricted  herself just because people never seemed interested in her or her talks and since the definition of “close” was way too huge for her  walnut sized brain.She never intended to hurt people or to talk against their will,she never wanted to be a burden.All she wanted was to quench her thirst,the thirst to know the so called humans.But the terror of being hated,pulled her back every time and life just remained stagnant.Life with not a single risk taken and unwilling to let go of anything
THE END

ഒരു കുഴിവെട്ടുകാരൻറ്റെ കഥ

അയലത്തെ വീട്ടിലെ അമ്മിണിയുടെ കോഴി കൂവുന്നത് കേട്ടാണ് അയാൾ  തൻറ്റെ  ഉറക്കത്തിൽ നിന്ന് ഉണർന്നത് .നേരം ഏതാണ്ട് വെളുത്തു .അയാൾ കണ്ണുകൾ  വലിച്ചു തുറന്നു കിടക്കപായയിൽ ഇരുന്നു കുരിശുവരച്ചു ,തീരെ തെളിമയില്ലാതെ ഒരു കടമപോക്കൽ  എന്ന നിലയിൽ എന്തോ കുറച്ചു പ്രാര്‍ത്ഥിച്ചു .പിന്നെ കിടക്കപായ ചുരുട്ടി ഒരു മൂലയ്ക്ക് തള്ളിട്ടു ഉമികരിയും തലേന്ന് നിറച്ചു വെച്ച വെള്ളവുമെടുത്തു കുളിമുറിയിലേക്ക് .അയാള്ടെ വീട് അലംകോലപ്പെട്ടുകിടക്കുന്നു .വീടെന്നു പറയാൻ മാത്രം ഇല്ല.ഒരൊറ്റ മുറി മാത്രമുള്ള ആ കൂരയുടെ ഒരു വശത്തായി ചെളി പുരണ്ട് മുഷിഞ്ഞ രണ്ടു ഷർട്ടും കൈലിമുണ്ടും തൂക്കിയിട്ടിട്ടുണ്ട് .മറ്റൊരു വശത്തായി ചളുങ്ങിയ  അലുമിനിയം പാത്രങ്ങളും  ഒരു വിറകടുപ്പും.വേറൊരു കോണിലായി തൂമ്പ,മമ്മട്ടി  മുതലായ പണിയായുധങ്ങളും.അയാൾ  അല്ലാതെ മറ്റാരും അവിടെ ഉള്ളതി തോന്നുന്നില്ല.ഇടയ്ക്കു ഒരു പൂച്ച മാത്രം കൂരയിലേക്ക്‌ കേറി വരുന്നത് കണ്ടു.കുളി കഴിഞ്ഞ അയാൾ നേരെ കൂരയിൽ കേറി മുഷിഞ്ഞ ഒരു ഷർട്ടും കൈലി മുണ്ടുമിട്ട് മമ്മട്ടിയുമെടുത്തു  തിടുക്കത്തിൽ കൂരയിൽ  നിന്ന് ഇറങ്ങി .ആളൊരു കൃഷികാരൻ ആണെന്ന് കരുതുന്നുണ്ടാവും അല്ലേ ,അതുമല്ലെങ്കിൽ പാടത്തു പണി എടുക്കുന്ന ഒരു കീഴാളൻ  എന്നല്ലേ ചിന്തിക്കുന്നെ..അല്ല .  അയാള് ഒരു കുഴിവേട്ടുകാരനാണ് .പേര്  തോമ്മാച്ചൻ.നാട്ടുകാർ  അയാളെ കുഴിതോണ്ടി തൊമ്മൻ എന്ന് കളിയാക്കി വിളിച്ചിരുന്നു .നടന്നു നടന്നു അയാൾ ആദ്യം എത്തിയത് ചാക്കോയുടെ ചായ കടയിലാണ് .
“ചാക്കോ ചേട്ടാ ,കടുപ്പത്തിൽ ഒരു ചായ”:അയാൾ പറഞ്ഞു .
“ആ ..ആരിത് തൊമ്മനൊ ,അന്തോണിക്ക്  കുഴിവെട്ടാൻ  പോവാരിക്കും അല്ലേ….എന്തുണ്ടായിട്ടെന്നാ മനുഷ്യന്റെ ഗതി  ഇത്ര ഒക്കെ ഉള്ളെന്നെ ..ആട്ടെ നിന്റെ ദീനം ഒക്കെ കുറഞ്ഞോ “:അയാൾ കുശലം അന്വേഷിച്ചു .”എന്നാ പറയാനാ എന്റെ ചാക്കോ ചേട്ടാ..അടുക്കള പണി മുതൽ ഞാൻ ഒറ്റയ്ക്ക് ചെയ്യേണ്ടേ..ആ  മടുത്തു..”
“ആവുന്ന കാലത്ത് പെണ്ണ് കെട്ടികൂടാരുന്നോ എൻറ്റെ  തോമായെ.ഇനിപ്പോ ഈപ്രായത്തില് എവിടെന്നു പെണ്ണ്   കിട്ടാനാ..പതുക്കെ സ്വരം താഴ്ത്തി അയാൾ കൂട്ടി ചേർത്ത്,”ചില കാര്യങ്ങളിൽ ,പെമ്പെർനോത്തി ഇല്ലാത്തതാ നല്ലത് .”
ചായ കുടിച്ചു തീർത്ത  ശേഷം ഒരു ഊരിയ ചിരി ചിരിച്ചിട്ട് തൊമ്മൻ പീടികയിൽ നിന്നിറങ്ങി .ശീക്രം പള്ളിയിലേക്ക് വെച്ച് പിടിച്ചു.മാളികയിലെ അന്തോണി ഇന്നലെ രാത്രിയാണ് മരിച്ചത്.പൂത്ത പണക്കാരൻ !!! പക്ഷെ അറുത്ത കയ്യ്ക്ക് ഉപ്പു  തേക്കില്ല .   പണ്ടൊരിക്കൽ എന്തോ സഹായം ചോദിച്ചു  ചെന്നപ്പോ ആട്ടി ഇറക്കി വിട്ടതാണ് .അന്നേ വിചാരിച്ചതാ ഇയാൾക്കു ചത്ത്‌ കഴിയുമ്പോ ഒരു  ഗംഭീര  കുഴി കുഴിക്കണോന്ന് .എല്ലാം കെട്ടിപിടിച്ചോണ്ടിരിന്നിട്ടു  എന്തേലും കൂടെ കൊണ്ടുപോകാൻ പറ്റുന്നുണ്ടോ ആവോ.ഇന്ന് മുതൽ അയാളും  അന്ന് വരെ മരിച്ച എല്ലാവരുമായി തുല്യനാക്കപെടും.എല്ലാ സുഖസൗകര്യങ്ങളും അനുഭവിച്ച അയാൾ ഇന്ന് ഒന്ന് തിരിയാൻ പോലും  ഇടമില്ലാത്ത ഒരു ചെറു കുഴിയിൽ അടക്കപെടും. മണ്ണ് മണ്ണിനോടു  തന്നെ ചേരും.അത്ര തന്നെ..ദൂരെ നിന്നും പള്ളി മണി മുഴങ്ങി കേൾക്കാം .അയാൾ നടപ്പിന്റെ വേഗത അല്പ്പം കൂട്ടി.പള്ളിൽ ചെന്നു ഗബ്രിയേൽ അച്ഛന്റെ അനുവാദം വാങ്ങിയ  ശേഷം മുൻ വൈരാഗൃങ്ങൾ മാറ്റി വെച്ച്  അയാള് മനോഹരമായ ഒരു കുഴിവെട്ടി .താൻ  കുഴിക്കുന്ന 111-) മത്തെ കുഴി .ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല .അപ്പൻ അപ്പൂപ്പന്മാരായി കൈ മാറി വന്ന    കുലതൊഴിലാണ് . ചെറുപ്പം  മുതലേ ശീലിച്ച  പട്ടിണിയുടെയും  പരിവട്ടതിന്റ്റെയും നടുവിൽ ഒരു മനുഷ്യജീവിയെക്കൂടി കൊണ്ടുവരേണ്ട  എന്ന് കരുതി  കല്യാണം കഴിച്ചില്ല . ഇന്നിപ്പോ ഈ  എഴുപതാം വയസ്സിലാണ്  കഷ്ടപാടുകൾ പങ്കുവയ്ക്കാൻ ഒരു തുണ ഉണ്ടായിരുന്നെങ്കിൽ  എന്ന തോന്നലുണ്ടായത്‌ .അടുത്ത് വരുന്ന  ഒപ്പിസുപ്പാട്ടുകൾ  അയാളെ തൻറ്റെ   ചിന്തകളിൽ നിന്ന് ഉണർത്തി .അത്യാവശം  ആരോഗ്യം ഉള്ള നാല് പേര് ചേർന്ന്  ശവം ചുമെന്നു സെമിത്തേരിയിൽ  എത്തിച്ചു .ബന്ധുക്കളും  സുഹൃത്തുക്കളും നിരനിരയായി  സെമിത്തേരിയിലേക്ക്  കടന്നു .അന്തോണിയുടെ  ഭാര്യ അന്നമ്മ ചേടത്തിയുടെ നിലവിളി അന്തരീക്ഷത്തിൽ അലയടിച്ചു .മക്കളും കരയുന്നുണ്ട്. ചില ബന്ധുക്കളുടെ  കണ്ണുകളും കരഞ്ഞു കലങ്ങിട്ടുണ്ട് .കൂടി നിലക്കുന്നവരുടെ എല്ലാം മുഖത്തു സങ്കടഭാവം.പക്ഷെ അയാളുടെ മുഖത്തു  മാത്രം   യാതൊരു ഭാവവ്യത്യാസവും ഇല്ല.ഒത്തിരി മരണങ്ങൾക്ക് സാക്ഷ്യം വഹിച്ചതാണ് .ഓരോ  മരണങ്ങളിലും  അയാളുടെ സ്ഥാനം മാത്രം മാറുന്നു .ഇന്ന് അയാൾക്കൊരു  നാട്ടുക്കാരന്റ്റെ സ്ഥാനമാണ് .ചില മരണങ്ങളിൽ   അത് വെറും ഒരു കുഴിവെട്ടുക്കാരനിലേക്ക് ചുരുങ്ങുന്നു . അപ്പൻറ്റെ അടക്കിനു    ഒരു  മകൻറ്റെ സ്ഥാനം  ആയിരുന്നു . ഇനി എന്നേലും ഒരിക്കൽ ,ഒരു പക്ഷെ  വളരെ അടുത്ത് തന്നെ ആ ജഡത്തിന്റ്റെ  സ്ഥാനം ആയിക്കൂടാ എന്നില്ല. മരിച്ച ശേഷമുള്ള  ബന്ധുക്കളുടെ കണ്ണീരിൻറ്റെ  തൂക്കമാണ് ഓരോ  മനുഷ്യനും കിട്ടുന്ന പ്രതിഫലം,പക്ഷെ ഇത്രെയും പേർക്ക് കുഴിവെട്ടിയ തനിക്കു വേണ്ടി ഒരിറ്റു കണ്ണുനീർ പൊഴിക്കാനൊ  കുഴി വെട്ടാനോ ആരും ഉണ്ടാവില്ല.ജീവിചിരുന്നപ്പോഴും  ഒന്നും ഉണ്ടായിരുന്നില്ല ,മരിക്കുമ്പോഴും ബാക്കി ഉള്ളവർക്കുണ്ടായിരുന്ന ആറടി മണ്ണു പോലും തനിക്കുണ്ടാവാതെ പോകുമല്ലോ എന്ന ചിന്ത   അയാളെ വല്ലാതെ  അലട്ടി .”തോമാ ,കുഴി മൂടിക്കോ ” എന്ന ഗബ്രിയേൽ അച്ചന്റ്റെ  സ്വരം കേട്ടപ്പോൾ ഒരു യന്ത്ര  മനുഷ്യനെ പോലെ അയാൾ ജഡം ഇറക്കിയ കുഴി മൂടി .പതുക്കെ എല്ലാവരും പിരിഞ്ഞു പോയി .തൻറ്റെ കൂലി വാങ്ങിയ  ശേഷം അയാൾ പതുക്കെ വീട്ടിലേക്കു തിരികെ നടന്നു .പോകുന്ന വഴിക്ക് ഒരു പലച്ചരക്ക് കടയിൽ കേറി അരിയും പച്ചക്കറിയും  വാങ്ങി,വീട്ടിലെത്തി ,പതുക്കെ  കഞ്ഞിയും  കറിയും  വെച്ച്  കുടിച്ചതിനു ശേഷം അയാൾ ഉച്ചമയക്കത്തിന് ഒരുങ്ങി .അയാൾക്ക് എന്തോ മനസ്സിന് വല്ലാത്തൊരു ഭാരം അനുഭവപ്പെടുന്നതായി തോന്നി .തന്റ്റെ മരണത്തെ പറ്റിയുള്ള ചിന്തകൾ അയാളെ അലട്ടിക്കൊണ്ടിരുന്നു .തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും അയാൾക്ക് ഒരുപോള കണ്ണടക്കാൻ പോലും സാധിച്ചില്ല .പെട്ടന്ന് അയാള് ചാടി എണിറ്റു മമ്മട്ടിയും എടുത്തു ഓടാൻ   തുടങ്ങി.വഴിയിൽ നിന്ന പലരും ചേട്ടൻ ഇതെങ്ങോട്ടാ എന്ന് ചോദിച്ചെങ്കിലും . അതൊന്നും അയാൾ കേട്ടതായി ഭാവിച്ചില്ല .ഒരു ഭ്രാന്തനെ പോലെ അയാൾ തൻറ്റെ ഓട്ടം തുടർന്നു .അയാളുടെ  ആ ഓട്ടം അവസാനിച്ചത് പള്ളി സെമിത്തേരിയിൽ ആണ്.തൻ്റെ മമ്മട്ടിയെടുത്തു അയാൾ അവിടെ മനോഹരമായ ഒരു  കുഴി വെട്ടി .തൻ്റെ ജീവിതത്തിൽ താൻ കുഴിച്ചതിൽ വെച്ച് ഏറ്റവും മനോഹരമായ കുഴി.അത് നോക്കി ഒന്ന് പുഞ്ചിരിച്ച ശേഷം നെറ്റിയിലെ വിയർപ്പ് തുടച്ചുകളഞ്ഞ ശേഷം  അയാൾ പതിയെ വീട്ടിലേക്കു നടന്നു .തനിക്കു സ്വന്തമായി ഒരു ആറടി മണ്ണുണ്ടെന്ന ധൈര്യത്തിൽ ….
ശുഭം


ഒരു കുഴിവെട്ടുകാരൻറ്റെ കഥ

അയലത്തെ വീട്ടിലെ അമ്മിണിയുടെ കോഴി കൂവുന്നത് കേട്ടാണ് അയാൾ  തൻറ്റെ  ഉറക്കത്തിൽ നിന്ന് ഉണർന്നത് .നേരം ഏതാണ്ട് വെളുത്തു .അയാൾ കണ്ണുകൾ  വലിച്ചു തുറന്നു കിടക്കപായയിൽ ഇരുന്നു കുരിശുവരച്ചു ,തീരെ തെളിമയില്ലാതെ ഒരു കടമപോക്കൽ  എന്ന നിലയിൽ എന്തോ കുറച്ചു പ്രാര്‍ത്ഥിച്ചു .പിന്നെ കിടക്കപായ ചുരുട്ടി ഒരു മൂലയ്ക്ക് തള്ളിട്ടു ഉമികരിയും തലേന്ന് നിറച്ചു വെച്ച വെള്ളവുമെടുത്തു കുളിമുറിയിലേക്ക് .അയാള്ടെ വീട് അലംകോലപ്പെട്ടുകിടക്കുന്നു .വീടെന്നു പറയാൻ മാത്രം ഇല്ല.ഒരൊറ്റ മുറി മാത്രമുള്ള ആ കൂരയുടെ ഒരു വശത്തായി ചെളി പുരണ്ട് മുഷിഞ്ഞ രണ്ടു ഷർട്ടും കൈലിമുണ്ടും തൂക്കിയിട്ടിട്ടുണ്ട് .മറ്റൊരു വശത്തായി ചളുങ്ങിയ  അലുമിനിയം പാത്രങ്ങളും  ഒരു വിറകടുപ്പും.വേറൊരു കോണിലായി തൂമ്പ,മമ്മട്ടി  മുതലായ പണിയായുധങ്ങളും.അയാൾ  അല്ലാതെ മറ്റാരും അവിടെ ഉള്ളതി തോന്നുന്നില്ല.ഇടയ്ക്കു ഒരു പൂച്ച മാത്രം കൂരയിലേക്ക്‌ കേറി വരുന്നത് കണ്ടു.കുളി കഴിഞ്ഞ അയാൾ നേരെ കൂരയിൽ കേറി മുഷിഞ്ഞ ഒരു ഷർട്ടും കൈലി മുണ്ടുമിട്ട് മമ്മട്ടിയുമെടുത്തു  തിടുക്കത്തിൽ കൂരയിൽ  നിന്ന് ഇറങ്ങി .ആളൊരു കൃഷികാരൻ ആണെന്ന് കരുതുന്നുണ്ടാവും അല്ലേ ,അതുമല്ലെങ്കിൽ പാടത്തു പണി എടുക്കുന്ന ഒരു കീഴാളൻ  എന്നല്ലേ ചിന്തിക്കുന്നെ..അല്ല .  അയാള് ഒരു കുഴിവേട്ടുകാരനാണ് .പേര്  തോമ്മാച്ചൻ.നാട്ടുകാർ  അയാളെ കുഴിതോണ്ടി തൊമ്മൻ എന്ന് കളിയാക്കി വിളിച്ചിരുന്നു .നടന്നു നടന്നു അയാൾ ആദ്യം എത്തിയത് ചാക്കോയുടെ ചായ കടയിലാണ് .
“ചാക്കോ ചേട്ടാ ,കടുപ്പത്തിൽ ഒരു ചായ”:അയാൾ പറഞ്ഞു .
“ആ ..ആരിത് തൊമ്മനൊ ,അന്തോണിക്ക്  കുഴിവെട്ടാൻ  പോവാരിക്കും അല്ലേ….എന്തുണ്ടായിട്ടെന്നാ മനുഷ്യന്റെ ഗതി  ഇത്ര ഒക്കെ ഉള്ളെന്നെ ..ആട്ടെ നിന്റെ ദീനം ഒക്കെ കുറഞ്ഞോ “:അയാൾ കുശലം അന്വേഷിച്ചു .”എന്നാ പറയാനാ എന്റെ ചാക്കോ ചേട്ടാ..അടുക്കള പണി മുതൽ ഞാൻ ഒറ്റയ്ക്ക് ചെയ്യേണ്ടേ..ആ  മടുത്തു..”
“ആവുന്ന കാലത്ത് പെണ്ണ് കെട്ടികൂടാരുന്നോ എൻറ്റെ  തോമായെ.ഇനിപ്പോ ഈപ്രായത്തില് എവിടെന്നു പെണ്ണ്   കിട്ടാനാ..പതുക്കെ സ്വരം താഴ്ത്തി അയാൾ കൂട്ടി ചേർത്ത്,”ചില കാര്യങ്ങളിൽ ,പെമ്പെർനോത്തി ഇല്ലാത്തതാ നല്ലത് .”
ചായ കുടിച്ചു തീർത്ത  ശേഷം ഒരു ഊരിയ ചിരി ചിരിച്ചിട്ട് തൊമ്മൻ പീടികയിൽ നിന്നിറങ്ങി .ശീക്രം പള്ളിയിലേക്ക് വെച്ച് പിടിച്ചു.മാളികയിലെ അന്തോണി ഇന്നലെ രാത്രിയാണ് മരിച്ചത്.പൂത്ത പണക്കാരൻ !!! പക്ഷെ അറുത്ത കയ്യ്ക്ക് ഉപ്പു  തേക്കില്ല .   പണ്ടൊരിക്കൽ എന്തോ സഹായം ചോദിച്ചു  ചെന്നപ്പോ ആട്ടി ഇറക്കി വിട്ടതാണ് .അന്നേ വിചാരിച്ചതാ ഇയാൾക്കു ചത്ത്‌ കഴിയുമ്പോ ഒരു  ഗംഭീര  കുഴി കുഴിക്കണോന്ന് .എല്ലാം കെട്ടിപിടിച്ചോണ്ടിരിന്നിട്ടു  എന്തേലും കൂടെ കൊണ്ടുപോകാൻ പറ്റുന്നുണ്ടോ ആവോ.ഇന്ന് മുതൽ അയാളും  അന്ന് വരെ മരിച്ച എല്ലാവരുമായി തുല്യനാക്കപെടും.എല്ലാ സുഖസൗകര്യങ്ങളും അനുഭവിച്ച അയാൾ ഇന്ന് ഒന്ന് തിരിയാൻ പോലും  ഇടമില്ലാത്ത ഒരു ചെറു കുഴിയിൽ അടക്കപെടും. മണ്ണ് മണ്ണിനോടു  തന്നെ ചേരും.അത്ര തന്നെ..ദൂരെ നിന്നും പള്ളി മണി മുഴങ്ങി കേൾക്കാം .അയാൾ നടപ്പിന്റെ വേഗത അല്പ്പം കൂട്ടി.പള്ളിൽ ചെന്നു ഗബ്രിയേൽ അച്ഛന്റെ അനുവാദം വാങ്ങിയ  ശേഷം മുൻ വൈരാഗൃങ്ങൾ മാറ്റി വെച്ച്  അയാള് മനോഹരമായ ഒരു കുഴിവെട്ടി .താൻ  കുഴിക്കുന്ന 111-) മത്തെ കുഴി .ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല .അപ്പൻ അപ്പൂപ്പന്മാരായി കൈ മാറി വന്ന    കുലതൊഴിലാണ് . ചെറുപ്പം  മുതലേ ശീലിച്ച  പട്ടിണിയുടെയും  പരിവട്ടതിന്റ്റെയും നടുവിൽ ഒരു മനുഷ്യജീവിയെക്കൂടി കൊണ്ടുവരേണ്ട  എന്ന് കരുതി  കല്യാണം കഴിച്ചില്ല . ഇന്നിപ്പോ ഈ  എഴുപതാം വയസ്സിലാണ്  കഷ്ടപാടുകൾ പങ്കുവയ്ക്കാൻ ഒരു തുണ ഉണ്ടായിരുന്നെങ്കിൽ  എന്ന തോന്നലുണ്ടായത്‌ .അടുത്ത് വരുന്ന  ഒപ്പിസുപ്പാട്ടുകൾ  അയാളെ തൻറ്റെ   ചിന്തകളിൽ നിന്ന് ഉണർത്തി .അത്യാവശം  ആരോഗ്യം ഉള്ള നാല് പേര് ചേർന്ന്  ശവം ചുമെന്നു സെമിത്തേരിയിൽ  എത്തിച്ചു .ബന്ധുക്കളും  സുഹൃത്തുക്കളും നിരനിരയായി  സെമിത്തേരിയിലേക്ക്  കടന്നു .അന്തോണിയുടെ  ഭാര്യ അന്നമ്മ ചേടത്തിയുടെ നിലവിളി അന്തരീക്ഷത്തിൽ അലയടിച്ചു .മക്കളും കരയുന്നുണ്ട്. ചില ബന്ധുക്കളുടെ  കണ്ണുകളും കരഞ്ഞു കലങ്ങിട്ടുണ്ട് .കൂടി നിലക്കുന്നവരുടെ എല്ലാം മുഖത്തു സങ്കടഭാവം.പക്ഷെ അയാളുടെ മുഖത്തു  മാത്രം   യാതൊരു ഭാവവ്യത്യാസവും ഇല്ല.ഒത്തിരി മരണങ്ങൾക്ക് സാക്ഷ്യം വഹിച്ചതാണ് .ഓരോ  മരണങ്ങളിലും  അയാളുടെ സ്ഥാനം മാത്രം മാറുന്നു .ഇന്ന് അയാൾക്കൊരു  നാട്ടുക്കാരന്റ്റെ സ്ഥാനമാണ് .ചില മരണങ്ങളിൽ   അത് വെറും ഒരു കുഴിവെട്ടുക്കാരനിലേക്ക് ചുരുങ്ങുന്നു . അപ്പൻറ്റെ അടക്കിനു    ഒരു  മകൻറ്റെ സ്ഥാനം  ആയിരുന്നു . ഇനി എന്നേലും ഒരിക്കൽ ,ഒരു പക്ഷെ  വളരെ അടുത്ത് തന്നെ ആ ജഡത്തിന്റ്റെ  സ്ഥാനം ആയിക്കൂടാ എന്നില്ല. മരിച്ച ശേഷമുള്ള  ബന്ധുക്കളുടെ കണ്ണീരിൻറ്റെ  തൂക്കമാണ് ഓരോ  മനുഷ്യനും കിട്ടുന്ന പ്രതിഫലം,പക്ഷെ ഇത്രെയും പേർക്ക് കുഴിവെട്ടിയ തനിക്കു വേണ്ടി ഒരിറ്റു കണ്ണുനീർ പൊഴിക്കാനൊ  കുഴി വെട്ടാനോ ആരും ഉണ്ടാവില്ല.ജീവിചിരുന്നപ്പോഴും  ഒന്നും ഉണ്ടായിരുന്നില്ല ,മരിക്കുമ്പോഴും ബാക്കി ഉള്ളവർക്കുണ്ടായിരുന്ന ആറടി മണ്ണു പോലും തനിക്കുണ്ടാവാതെ പോകുമല്ലോ എന്ന ചിന്ത   അയാളെ വല്ലാതെ  അലട്ടി .”തോമാ ,കുഴി മൂടിക്കോ ” എന്ന ഗബ്രിയേൽ അച്ചന്റ്റെ  സ്വരം കേട്ടപ്പോൾ ഒരു യന്ത്ര  മനുഷ്യനെ പോലെ അയാൾ ജഡം ഇറക്കിയ കുഴി മൂടി .പതുക്കെ എല്ലാവരും പിരിഞ്ഞു പോയി .തൻറ്റെ കൂലി വാങ്ങിയ  ശേഷം അയാൾ പതുക്കെ വീട്ടിലേക്കു തിരികെ നടന്നു .പോകുന്ന വഴിക്ക് ഒരു പലച്ചരക്ക് കടയിൽ കേറി അരിയും പച്ചക്കറിയും  വാങ്ങി,വീട്ടിലെത്തി ,പതുക്കെ  കഞ്ഞിയും  കറിയും  വെച്ച്  കുടിച്ചതിനു ശേഷം അയാൾ ഉച്ചമയക്കത്തിന് ഒരുങ്ങി .അയാൾക്ക് എന്തോ മനസ്സിന് വല്ലാത്തൊരു ഭാരം അനുഭവപ്പെടുന്നതായി തോന്നി .തന്റ്റെ മരണത്തെ പറ്റിയുള്ള ചിന്തകൾ അയാളെ അലട്ടിക്കൊണ്ടിരുന്നു .തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും അയാൾക്ക് ഒരുപോള കണ്ണടക്കാൻ പോലും സാധിച്ചില്ല .പെട്ടന്ന് അയാള് ചാടി എണിറ്റു മമ്മട്ടിയും എടുത്തു ഓടാൻ   തുടങ്ങി.വഴിയിൽ നിന്ന പലരും ചേട്ടൻ ഇതെങ്ങോട്ടാ എന്ന് ചോദിച്ചെങ്കിലും . അതൊന്നും അയാൾ കേട്ടതായി ഭാവിച്ചില്ല .ഒരു ഭ്രാന്തനെ പോലെ അയാൾ തൻറ്റെ ഓട്ടം തുടർന്നു .അയാളുടെ  ആ ഓട്ടം അവസാനിച്ചത് പള്ളി സെമിത്തേരിയിൽ ആണ്.തൻ്റെ മമ്മട്ടിയെടുത്തു അയാൾ അവിടെ മനോഹരമായ ഒരു  കുഴി വെട്ടി .തൻ്റെ ജീവിതത്തിൽ താൻ കുഴിച്ചതിൽ വെച്ച് ഏറ്റവും മനോഹരമായ കുഴി.അത് നോക്കി ഒന്ന് പുഞ്ചിരിച്ച ശേഷം നെറ്റിയിലെ വിയർപ്പ് തുടച്ചുകളഞ്ഞ ശേഷം  അയാൾ പതിയെ വീട്ടിലേക്കു നടന്നു .തനിക്കു സ്വന്തമായി ഒരു ആറടി മണ്ണുണ്ടെന്ന ധൈര്യത്തിൽ ….
ശുഭം


ഇതൊരു പ്രണയകാവ്യമാണ് .പാതി വഴിയിൽ ശ്വാസം നിലച്ച ,ജീവൻ അകന്നു പോയ  ഒരു പ്രണയ കാവ്യം.ഈ കാവ്യത്തിൽ ഞാനും നീയും ഉണ്ടായിരുന്നില്ല  മറിച്ചു നമ്മളെ ഉണ്ടായിരുന്നുള്ളു .പക്ഷെ സ്വരചേർച്ച ഇല്ലാതെ പാതി മുറിഞ്ഞുപോയ പാട്ടുപോലെ നമ്മളും എന്നോ എവിടെവെച്ചോ   മുറിഞ്ഞു പോയി .അകന്നിരിക്കുന്ന കണ്ണികൾ എങ്കിലും നമ്മുടെ ഉള്ളിൽ ഇന്നും സ്നേഹം തുടിക്കുന്നു.തിരിച്ചറിയാനാവാത്ത എന്തോ ഒന്ന് നമ്മുടെ ഹൃദയങ്ങളെ ബന്ധിപ്പിക്കുന്നു .ഇനി ഒരിക്കലും ഈ കാവ്യം പൂർണ്ണമാവില്ല  എന്നതാണ് യാഥാർത്ഥ്യം   .പക്ഷെ അപൂർണമായ  ഈ കാവ്യം എന്നും എൻറ്റെ ഹൃദയത്തിൽ മായാതെ കിടപ്പുണ്ടാവും .എന്റ്റെ കാവ്യത്തിലും മനസ്സിലും അന്നും ഇന്നും നീ എന്റ്റെ പ്രണയിനി തന്നെ ആയിരിക്കും.ഒന്നും മാറിയിട്ടില്ല .എന്നിൽ ഇനി ഒന്നും മാറുകയുമില്ല …അതെ…അന്നും ഇന്നും എന്നിലെ നിനക്ക് മാറ്റമില്ല.
ശുഭം 

ശരി? തെറ്റ്? ജീവിതം?

സത്യവും മിഥ്യയും തമ്മില്‍ വേര്‍തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഈ ജീവിതം ഇത്രയ്ക്കങ്ങ് മോശമാവില്ല എന്ന് അയാള്‍ക്ക് തോന്നുകയാണ്.ഒരാളുടെ ശരി മറ്റൊരാള്‍ക്ക് ശരിയാവണമെന്നില്ല.ഒരാളുടെ തെറ്റ് മറ്റൊരാള്‍ക്ക് തെറ്റാവണമെന്നും ഇല്ല.അങ്ങനെയെങ്കില്‍ ശരിയും തെറ്റും നിര്‍ണ്ണയിക്കാനുള്ള അളവുകോല്‍ എന്താണ്?ഈ ചുരുങ്ങിയ ജീവിതത്തില്‍ സ്വന്തം സന്തോഷത്തിനോ അപരന്‍റെ സന്തോഷത്തിനോ പ്രാധാന്യം നല്കേണ്ടത്?ഉത്തരം തീര്‍ച്ചയില്ലാത്ത ഒരായിരം ചോദ്യങ്ങള്‍ തീര്‍ത്ത ചങ്ങല കൊണ്ട് ബന്ധനത്തിലാണ് മനുഷ്യന്‍.ഈ ചങ്ങല ഭേദിക്കാന്‍ കഴിയാത്തടത്തോളം മനുഷ്യന് സ്വന്തം ജീവിതത്തില്‍ സംതൃപ്തി ഉണ്ടാവില്ല എന്ന നിഗമനത്തില്‍ ഒടുവില്‍ അയാള്‍ എത്തിചേര്‍ന്നു.പക്ഷേ ഇതിന്‍റെ ആയുസ്സും യഥാര്‍ത്ഥ ശരി കണ്ടുകിട്ടുന്നിടത്തോളം ‍കാലം മാത്രം.അത് എന്ന് നിശ്ചയമില്ലായ്കയാല്‍ അയാള്‍ തല്ക്കാലത്തേക്ക് തന്‍റെ ചിന്തകള്‍ പൂട്ടി പെട്ടിലാക്കി നല്ലതെന്ന് മനസ്സ് തോന്നിച്ച ഒരു ദിശ ലക്ഷ്യമാക്കി യാത്രയായി.