The way certain names find their way to a person is interesting. It sure was for Gogol. Born to Bengali parents in America, he was given a name that was neither Indian or American, but Russian. Jhumpa Lahiri’s The Namesake is not just about a name, but about people struggling [...]
രവി , ഇത് ഞാൻ നിനക്കെഴുതുന്ന ഇരുപത്തിമൂന്നാമത്തെ കത്താണ് . മേൽവിലാസം അറിയാത്ത ഒരാൾക്ക് കത്തെഴുതി സൂക്ഷിക്കുന്ന എന്റെ ഭ്രാന്ത് ഈ ലോകത്തിൽ ആർക്കെങ്കിലും മനസ്സിലായാൽ അത് നിനക്ക് മാത്രമാവും എന്ന് തോന്നുന്നു . മറുപടി പ്രതീക്ഷിക്കാതെ കത്തുകളെഴുതി കാത്തുവെയ്ക്കാൻ, എന്നെങ്കിലുമൊരിക്കൽ നീ തിരിച്ചെത്തി അവ വായിക്കുമെന്ന് വിശ്വസിക്കാൻ എന്നെ പ്രേരിപ്പിക്കുന്നതെന്തെന്ന് പിടിയില്ല. അത് സ്നേഹമോ, നല്ലൊരു സൗഹൃദത്തെ നഷ്ടപെടുത്തിയതിൽ ഇനിയെന്നെങ്കിലുമൊരിക്കൽ എന്നെ വേട്ടയാടാൻ സാധ്യതയുള്ള നഷ്ടബോധത്തെക്കുറിച്ചുള്ള ഭയമോ ആവാം. [...]
I am not a huge fan of non- fiction. But many people recommended this one so decided to step out of my comfort zone especially because this was a very small read. And I am glad I did. If you ask me what exactly I like about this book, I [...]
"What is it about love that keeps us going for it despite all heartbreaks and trauma?" It's raining outside.We are too lazy to do anything that require movement,so we decide to de-stress out in the balcony watching the rain. You have just sat down next to me with a hot [...]
What do you call a book that flows like a river from beginning to end, what do you call one that is painfully beautiful that your heart bleeds everytime you read the word, 'Ma' ? " I don't know if you're happy, Ma. I never asked." "Ma, you once told [...]
"How do you write about love when you have never been in love?" I ask him today. This was long due, I have been wanting to ask him this ever since I started reading him. He smiles, then replies, "There is nothing much to it... It's just like everything else. [...]
In a recent conversation with a male friend he asked, "If you are planning to get married at some point of life, why does it matter if you get married at 22 or 25?". Well.. I don't know what changes for a man. But brought up in a patriarchal society, [...]
If you ask me what this book is about, I really don't have a definite answer. Arundhati Roy's ' The God Of Small Things' is about many things - love, pain, joy, madness, jealousy, hierarchy, human intent and nature. This book is about the fine line between all of this. [...]
I have always been amazed by the way some Asian writers craft their character and storyline. The best part is, it is never just about the stories or people but equally about the character’s emotions, their feelings at a particular moment. The level of detailing is so good that you [...]
മനുഷ്യർ മനസ്സ് മടുപ്പിക്കുന്ന വൈകുന്നേരങ്ങളിൽ, ജീവിതത്തില്‍ നിന്ന് കുറച്ച് നേരം എങ്കിലും ഒളിച്ചോടണം എന്ന് തോന്നുന്ന ദിവസങ്ങളിൽ ഇങ്ങനെ മാനം നോക്കിയിരിക്കുക എനിക്കും രവിക്കും ശീലമാണ്. നിശ്ചലമായ ആകാശത്തിനു മനസ്സിനെ തണുപ്പിക്കാന്‍ ഒരു പ്രത്യേക കഴിവാണ് എന്നാണ് രവി പറയാറ്. കുസൃതി കാട്ടി പിണങ്ങിപ്പോയ ഒരു കുട്ടി തിരിച്ചു വരുന്നതും കാത്തു പഠിപ്പുരയിൽ നിൽക്കുന്ന അമ്മയെപോലെയാണത്രെ ആകാശം. കഴിഞ്ഞതെല്ലാം ആ പഠിപ്പുരക്കപ്പുറം ഇറക്കി വെച്ച് ആ സ്നേഹാലിംഗനത്തിലേക്ക് ഓടി [...]
രണ്ടാഴ്ച കാലത്തേയ്ക്ക് വീട്ടിൽ നിന്ന് ജോലി ചെയ്താൽ മതി എന്ന ലീഡിൻ്റെ വാക്ക് കേട്ട് പെട്ടിയും കിടക്കയും സിസ്റ്റവും വാരിക്കെട്ടി വീട്ടിലേയ്ക്ക് വന്ന മാർച്ച് മാസത്തിലെ ഒരു വെള്ളിയാഴ്ച ഓർമ്മയിൽ തെളിയുന്നു. രണ്ടാഴ്ച മൂന്നായി, മൂന്ന് നാലായി… അങ്ങനെ പോയി പോയി ഒരു കൊല്ലത്തോടടുക്കാറായി. ജോലിസ്ഥലങ്ങൾ വീട്ടിലേയ്ക്ക് പറിച്ചു നട്ടതിൽ പിന്നെ കുടുംബത്തോടൊപ്പം സമയം ചിലവഴിക്കുന്നതിൽ നിർവൃതി അടയുന്ന പുതുയുഗ മനുഷ്യനെ പറ്റി പലയിടത്തും വായിച്ച് കേട്ടു. പക്ഷേ എന്തുകൊണ്ടോ [...]
കറുപ്പിനും വെളുപ്പിനും നടുക്ക്, രാത്രിയ്ക്കും പകലിനും മദ്ധ്യേ വീണ്ടുവിചാരത്തിന്റെ നേർത്ത ഒരിടമുണ്ടത്രേ. പാഞ്ഞു പോകുന്ന കാലത്തിനെ എത്തിപിടിക്കാൻ നെട്ടോട്ടം ഓടുന്ന മനുഷ്യന് പച്ചയ്ക്കും ചുവപ്പിനുമിടയിൽ വിലക്കിന്റെ ഒരു മഞ്ഞ ഉള്ളതുപോലെ. മഞ്ഞപുതച്ച ആ കാലത്താണ് നാം. ഓട്ടം നിർത്തി ഒരല്പം പയ്യെ പോകാം എന്ന് കാലം തന്നെ പറയ്യേണ്ടി വന്ന പോലെ. മനസ്സിന്റെ മുഖംമൂടികൾക്ക് മീതെ, വികാരങ്ങളെ കുരുക്കുന്ന കണ്ണുകൾ മാത്രം പുറത്താക്കി മുഖങ്ങൾ കൂടി മൂടിക്കെട്ടി ഒരു കാലം. "ഹാ മനുഷ്യാ.. [...]
വിചാരങ്ങൾ വലയ്ക്കുന്ന വൈകുന്നേരങ്ങളിൽ ഞാൻ കൂട്ടുപിടിച്ചിരുന്നത് ഈ തേൻമാവിനെയാണ്. ഈ മാച്ചുവട്ടിലാണ് രവിയും ഞാനും ആദ്യമായി സംസാരിക്കുന്നത്. കാലങ്ങൾക്കപ്പുറം പിന്തിരിഞ്ഞ് നോക്കുമ്പോൾ ആ മാച്ചുവട്ടിലെ ഓർമ്മകളത്രയും ആ കൂട്ടുകാരനിലും അവന്റെ വർത്തമാനങ്ങളിലും ഒതുങ്ങി നിൽക്കുന്നു. പ്രിയപ്പെട്ടത് എന്നതിന്റെ പൊരുൾ അവന് മുമ്പും ശേഷവും വല്ലാതെ മാറിയിരിക്കുന്നു. അവനെ പറ്റി ചേരാതെ, എനിക്ക് മാത്രമായി ഒന്നും അവശേഷിക്കുന്നില്ല എന്നൊരു തോന്നൽ .എന്റെ ഓർമ്മകൾക്ക് പോലും അവൻ തുല്യ അവകാശി പോലെ.. ആ [...]
ചിന്തകൾക്കൊണ്ട് കലുഷിതമായ ഒരാഴ്ചക്കാലമായിരുന്നു അത്. തലയ്ക്കുള്ളിൽ ചങ്ങല പൊട്ടിച്ച് ഓടുന്ന ഒരു ഭ്രാന്തന്റെ നിലവിളി. എന്തോ ഒന്ന് മനസ്സിനെ വല്ലാതെ അലട്ടുന്നു. ഭയപ്പെടുത്തുന്നു. പക്ഷേ കാര്യകാരണങ്ങൾ വെളിവാകുന്നില്ല. ചുറ്റിപിണഞ്ഞുകിടക്കുന്ന തന്റെ ചിന്താശകലങ്ങളെ അടർത്തിയെടുക്കാൻ ഇരുളിന്റെ മറവ് പറ്റി കമല ഇരുന്നു. മനോഹരമായ ഗസൽ സംഗീതം അന്തരീക്ഷത്തിൽ നിറച്ച് ഫോൺ ബെൽ മുഴങ്ങി. പാതി ബോധത്തിൽ സംഗീതസൗന്ദര്യം ആവാഹിച്ച് രണ്ട് നിമിഷം. <"Ravi Calling....." > പിന്നെ പതുക്കെ ഫോണെടുത്തു... "കമല......" [...]
ഇരുവശങ്ങളിലും റബർമരങ്ങൾ തിങ്ങി വളരുന്ന ആളൊഴിഞ്ഞ വഴിയിലൂടെ കൈകൾ കോർത്ത് നടക്കുകയാണ് ഞങ്ങൾ. സന്ധ്യ മയങ്ങുന്ന സമയം. പയ്യെ വീശുന്ന കാറ്റിൽ മദിച്ചാടുന്ന ഇലകളുടെ മർമ്മരവും, കൈവിട്ട് പോയെന്ന് നിരീച്ച ചില ചിന്താശകലങ്ങളെ ഓർമ്മയിലേക്ക് തള്ളി വിടുന്ന ചീവിട് ചിലപ്പുകളും, പകൽ മുഴുവൻ ചുറ്റിത്തിരിഞ്ഞു വീടുകളിലേക്ക് മടങ്ങുന്ന പക്ഷികളുടെ കലകലപ്പും കാതോർത്ത് ബാലിശമായ സ്വപ്നങ്ങൾ മയങ്ങുന്ന പഴയ ആ മരത്തണൽ ലക്ഷ്യമാക്കി ഞാനും രവിയും. ഈർഷയോടെ മാത്രം കണ്ടിരുന്ന വേനലവധി [...]
Today, I wanted to write a lot of things and none of it was a book review. Well, may be this is not even a review. It's just me talking. I have always felt that to write a beautiful book you need to be brutally honest. You should be honest [...]
മഴ തോർന്ന മാനവും മാനത്ത് വിടർന്ന മഴവില്ലും എന്നുംഓർമ്മയിൽ നിറം മങ്ങാതെ ഉണ്ടാവുമെന്നു കരുതിയതാണ്.കവിഞ്ഞൊഴുകുന്ന പുഴയും യൗവനത്തിലെ പ്രിയസഖിയായിരുന്ന മരത്തണലും എന്നും ഓർമ്മയിൽ പച്ചവിരിച്ച് നില്പുണ്ടാവും എന്ന് നിരീച്ചതാണ് .പക്ഷെ നിറം മങ്ങിയ തുണിയിൽ തുന്നി ചേർത്ത ചിത്രവേല പോലെ ഇന്ന് തന്റ്റെ ഓർമ്മകൾക്ക് മങ്ങലേറ്റ് തുടങ്ങിയിരിക്കുന്നു .ഓർമ്മകൾക്കും ജരാനരകൾ ബാധിച്ചിരിക്കുന്നു. അവൾ പഴയകാലത്തെ കുറിച്ച് ഓർത്തു .ഏഴ് വയസ്സുകാരി പാവാടക്കാരിയിൽ അച്ഛൻ സമ്മാനിച്ച വർണ്ണകടലാസ്സിൽ തീർത്ത പട്ടം ആദ്യം സൃഷ്ടിച്ചത് ഒരു കൗതുകം ആയിരുന്നു .സ്വന്തം പട്ടം കാറ്റിന്റ്റെ ദിശയിൽ പറന്നുയരുന്നത് കണ്ടപ്പോൾ അവളും മറ്റുള്ളവരെ പോലെ സുന്ദരമായ തന്റ്റെ പട്ടത്തെ ഓർത്തു അഹങ്കരിച്ചു .ഒടുവിൽ നൂലുപൊട്ടിച്ചു പറന്നകന്ന തന്റ്റെ നിറഭേദമാർന്ന പട്ടത്തെയോർത്തു വിതുമ്പിക്കരയുന്ന അവൾ സ്വന്തം ഓർമ്മയിൽ തെളിഞ്ഞുനില്ക്കുന്നു .പട്ടം നഷ്ടപെട്ട എഴുവയസ്സുകാരിയെപോലെ ആണ് താൻ ഇന്നും എന്ന് അവൾ തിരിച്ചറിയുന്നു .നഷ്ടപെട്ടുപോയ തന്റ്റെ ജീവിതത്തിന്റ്റെ വസന്തകാലത്തെ ഓർത്ത്,ബാല്യത്തിലും യൗവനത്തിലും കണ്ട സുന്ദരസ്വപ്നങ്ങളെ ഓർത്ത് ഇരുളിന്റ്റെ മറവിൽ അവൾ ഇന്നും കണ്ണീരൊഴുക്കുന്നു.നിലതെറ്റി പായുന്ന പുഴവെള്ളത്തോടൊപ്പം അവളുടെ ആശ്രുകണളും ദൂരത്തേക്കു യാത്രയാകുന്നു . അവയെ നോക്കി യാത്രാമൊഴി എന്ന വിധം അവൾ മന്ത്രിക്കുന്നു ,”കണ്ണുനീർതുള്ളികളെ നിങ്ങള്‍ക്ക് വിട.. നിങ്ങളുടെ സ്വപ്നങ്ങൾ എങ്കിലും പൂവണിയട്ടെ”
വെളിച്ചത്തിന്റെ ലോകത്തിലെ രാജകുമാരി അന്ധകാരരാജ്യത്തിലെ രാജകുമാരനെ പ്രണയിക്കുന്നു.ഇരുളടഞ്ഞ ആകാശത്തിലൂടെ സ്വര്‍ണ്ണതേരില്‍ യാത്ര ചെയ്യുന്ന രാജകുമാരനെ അവള് എന്നും ആരാധനയോടെ നോക്കിനില്‍ക്കുമായിരുന്നു.കറുത്തവാവ് അവള്‍ക്കെന്നും പ്രിയപ്പെട്ടതായിരുന്നു.വെളിച്ചത്തിന്റെ പുത്രിയായിരുന്നെങ്കിലും രാത്രി ഒരിക്കലും അവസാനിച്ചില്ലെങ്കില്‍ എന്നവള്‍ ആശിച്ചു.തന്റെ പ്രണയം ഒരിക്കലും പൂവണിയില്ല എന്നവള്‍ക്കറിയാം.അവള് ഒന്നും ആഗ്രഹിക്കുന്നില്ല.ഒന്നുംതിരിച്ച് പ്രതീക്ഷിക്കുന്നില്ല.വെളിച്ചത്തിന് ഒരിക്കലും അന്ധകാരത്തിനോട് അടുക്കാന്‍ കഴിയില്ല.ഒന്ന് മറ്റൊന്നിന്റെ നാശത്തിലേ കലാശിക്കു എന്ന തിരിച്ചറിവ് അവളെ നിരന്തരം മുറിവേല്പ്പിച്ചുകൊണ്ടേയിരിക്കുന്നു.സ്വന്തം സ്നേഹം തുറന്നു പറയാന്‍ കഴിയാതെ അവള് ഇന്നും അന്ധകാരരാജകുമാരനെ ആദരവോടെ നോക്കിനിൽക്കുന്നു .കറുത്തവാവിനെ ഇന്നും പ്രണയിക്കുന്നു.
കവിളത്ത് ഉമ്മ നല്കി യാത്ര പറഞ്ഞു ഞങ്ങള്‍ ഇറങ്ങിയപ്പോള്‍ അവരുടെ കണ്ണു നിറയുന്നത് ഞാന്‍ കണ്ടു.വിടവാങ്ങല്‍ എന്നും വേദനാജനകം തന്നെയാണ്.പക്ഷേ ഇവിടെ സാഹചര്യം വ്യത്യസ്തമാണ്.അവരെ സംബന്ധിച്ചിടത്തോളം ഇനി നഷ്ടപ്പെട്ടുപ്പോയ വസന്തകാലം തിരിച്ചുവരില്ല.ഈ യാത്ര പറച്ചില് തന്നെ ഒരുപക്ഷേ അവസാനേതത് ആവാം എന്ന ചിന്ത അവരെ വല്ലാതെ അലട്ടുന്നുണ്ടാവാം .ഇങ്ങനെ ഒരു നാളെ തനിക്കും ഉണ്ടായികൂടാന്നില്ല.അല്ല.അതു ഉണ്ടാവുക തന്നെ ചെയ്യും.ഇതേ രംഗം ആള്‍മാറ്റം നടത്തി ലോകാവസാനം വരെ പുനരാവര്‍ത്തനം ചെയ്തോണ്ടിരിക്കുന്നു.മരണം മാത്രം യഥാര്‍ത്ഥ സത്യമായി നിലകൊള്ളുന്നു.അതെ,അന്തിമ യാത്ര.ആരുംകൂട്ടില്ലാത്ത എങ്ങോട്ടെന്ന് അറിയാത്ത ആ യാത്രക്ക് മുന്നോടിയാവാം ഈ ജീവിതത്തില്‍ നാം കാട്ടികൂട്ടുന്ന അത്രയും കാര്യങ്ങള്‍..ആ ….ആര്‍ക്കറിയാം..
കാലം..കാലം മായ്ക്കാത്തതും മാറ്റത്തതുമായി എന്തുണ്ടെന്ന് ചോദ്യത്തിന് വളരെ കാലമായി ഉത്തരം തിരയുകയാണ് അയാള്‍.കാലത്തോടൊപ്പം മനുഷ്യന്റെ കോലം മാറുന്നു.രീതികള്‍ മാറുന്നു.ഒരിക്കലും മാറില്ല എന്ന് കരുതുന്ന ബന്ധങ്ങളുടെ അര്‍ത്ഥവും വ്യാപ്തിയും വരെ കാലത്തോടൊപ്പം മാറുന്നു.സ്നേഹത്തിന്റെ അളവ് കൂടുകയും കുറയുകയും ചെയ്യുന്നു.ഒരിക്കലും നഷ്ടപ്പെടരുത് എന്ന് ആഗ്രഹിച്ച പലതും നഷ്ടപ്പെട്ടു പോവുന്നു.കൈപിടിയില്‍ ഒതുങ്ങി എന്ന് വിചാരിച്ചതില്‍ പലതും കൈവിട്ടുപോവുന്നു. കാല ഗതിയുടെ ഒടുവില്‍ ശുഭം എന്ന രണ്ടക്ഷരത്തിനു വേണ്ടിയുള്ള നെട്ടോട്ടം മാത്രമാണ് ജീവിതം. അകലുകയും മുറുകകയും ചെയ്യുന്ന എല്ലാ കണ്ണികള്‍ക്കും,മറ്റു കോപ്രായങ്ങള്‍ക്കും അന്നും ഇന്നും കാലം മാത്രം സാക്ഷി. ശുഭം