My Podcast Space

Hey All,

I have started a podcast as well. You can listen to it here. Happy Listening!!!

Read More

My Podcast Space

Hey All,

I have started a podcast as well. You can listen to it here. Happy Listening!!!

Read More

Recent Reads ...

My Podcast Space

ഘാതകൻ – കെ . ആർ. മീര

ഒറ്റ വരിയിൽ  പറഞ്ഞൊതുക്കാൻ പറ്റിയ ഒന്നല്ല കെ. ആർ. മീരയുടെ ഘാതകൻ. എന്നെ സംബന്ധിച്ചു അത് തിരിച്ചറിവുകളുടെയും അതിലുപരി ഓർമ്മപെടുത്തലുകളുടെയും ഒരു പുസ്തകമാണ്. തനിക്കു നേരെ വെടിയുതിർത്ത തന്റെ ഘാതകനെ തേടിയുള്ള ഒരു സ്ത്രീയുടെ യാത്ര . അതവരെ പലപ്പോഴായി എത്തിക്കുന്ന ചീഞ്ഞ ഓർമ്മകളുടെ ചതുപ്പ് കുഴികൾ, പല തരത്തിലുള്ള ബന്ധങ്ങൾ എന്നതാണ്  ഈ നോവലിന്റെ വൃത്താന്തം. പണത്തിനും അധികാരത്തിനും അധിഷ്ഠിതമായ  സ്നേഹത്തിന്റെ രാഷ്ട്രീയത്തെകുറിച്ചു ,ആർത്തി മൂത്തു മനുഷ്യൻ ചെയ്തു കൂട്ടുന്ന കൊള്ളരുതായ്കളെ കുറിച്ച്, സ്ത്രീകളിൽ നിന്ന് സമൂഹവും പുരുഷന്മാരും ആഗ്രഹിക്കുന്ന വിധേയത്വവും ഭയത്തെയും കുറിച്ച് , അത് ലഭിക്കാത്ത പക്ഷം അതവരിൽ സൃഷ്ടിക്കുന്ന അസ്വസ്‌ഥതകളെ കുറിച്ചെല്ലാം  മീര തുറന്നെഴുതുന്നു. പല തരത്തിലുള്ള മനുഷ്യരുടെ സ്വഭാവവൈരുധ്യങ്ങൾ , അവരെ , അവരുടെ പ്രവർത്തികളെ  സ്വാധീനിച്ച ഭൂതകാലങ്ങൾ  എന്നിങ്ങനെ അനായാസമായി  തോണ്ടിയിട്ടു പരിശോധിക്കുന്നത് കഥയിൽ പലയിടത്തും  നമുക്ക് കാണാൻ കഴിയും . പല വികാരങ്ങളുടെ  സമ്മേളനമാണ്  ഒരു തരത്തിൽ ഈ നോവൽ . വായിക്കുന്ന ഭൂരിപക്ഷംപേർക്കും , പ്രത്യേകിച്ച് സ്ത്രീ ആസ്വാദകർക്കു അല്പം ഒന്ന് അറക്കാതെ, അല്പം ഒന്ന് പേടിക്കാതെ ഇത് വായിച്ചു തീർക്കാനാവും എന്ന് തോന്നുന്നില്ല . കാരണം ബന്ധങ്ങൾ എന്നോ, സ്നേഹമെന്നോ വെച്ച് അളന്നു തൂക്കാതെ മനുഷ്യനെ പച്ചയ്ക്കു തൊലി ഉരിഞ്ഞു നിർത്തി വളരെ objective  ആയി വിലയിരുത്തുമ്പോൾ ചിലപ്പോഴെങ്കിലും ചില്ലു വിഗ്രഹങ്ങൾ ഉടയും . ചിലപ്പോൾ സ്വന്തമായി തന്നെ ഒന്ന് മരിച്ചു ജീവിക്കേണ്ടി  വരും .

അഞ്ഞൂറിലധികം പേജുള്ള വലിയൊരു പുസ്തകമാണ് ഇത് . പക്ഷെ ഘാതകൻ  ആരെന്നും , അവന്റെ സത്യമെന്തെന്നും തേടിയുള്ള യാത്ര വളരെ ത്രില്ലിംഗ് ആയിട്ടാണ് എനിക്ക് തോന്നിയത് . അതുകൊണ്ടു താല്പര്യമുള്ളവര് വാങ്ങിച്ചു വായിക്കുക .

Born A Crime – Trevor Noah

To write or share a painful personal memory is hard. But Trevor Noah in his book, Born A Crime, manages to share his coming to age hardships in the most light hearted manner possible. It is informative, inspirational and witty, all at the same time.

The book is set in the apartheid, post-apartheid period when it was illegal for a white person to have a child with a black person. So being the child of a swizz man and a black Xhosa women, Trevor Noah was literally born a crime. He talks about how he had to spend most of his childhood hiding in the house, how he being colored never belonged to any group – the white, the black or the Indian’s, his struggles of fitting in. He fills the book with fine observations, tells us how even in post apartheid period things were not good as it sounds to be.

MY OPINION

I feel the book is not just about him, but equally about a strong, amazing woman, his mother, who taught him with her life and made sure he got to experience things she never could. Together, they have gone through poverty, struggles and pain which we can’t even begin to fathom. But amidst all this grim incidents and experiences, Trevor Noah and his mother still manages a smile and makes us smile too. I consider this the greatest strength of the book. It was a super cozy read for me. Try it if you have time. Happy Reading!!!

ആത്മാവ് പാടുമ്പോൾ – ഭാഗം 6

 മനുഷ്യർ മനസ്സ് മടുപ്പിക്കുന്ന വൈകുന്നേരങ്ങളിൽ, ജീവിതത്തില്‍ നിന്ന് കുറച്ച് നേരം എങ്കിലും ഒളിച്ചോടണം എന്ന് തോന്നുന്ന ദിവസങ്ങളിൽ ഇങ്ങനെ മാനം നോക്കിയിരിക്കുക എനിക്കും രവിക്കും ശീലമാണ്. നിശ്ചലമായ ആകാശത്തിനു  മനസ്സിനെ തണുപ്പിക്കാന്‍ ഒരു പ്രത്യേക കഴിവാണ് എന്നാണ് രവി പറയാറ്. കുസൃതി  കാട്ടി  പിണങ്ങിപ്പോയ ഒരു കുട്ടി തിരിച്ചു വരുന്നതും കാത്തു പഠിപ്പുരയിൽ  നിൽക്കുന്ന  അമ്മയെപോലെയാണത്രെ   ആകാശം.  കഴിഞ്ഞതെല്ലാം ആ  പഠിപ്പുരക്കപ്പുറം ഇറക്കി വെച്ച് ആ  സ്നേഹാലിംഗനത്തിലേക്ക് ഓടി കേറുകയേ നാം ചെയ്യേണ്ടതുള്ളൂ . അത്ര മാത്രം .

സന്ധ്യയുടെ ചുവപ്പിനെ രാത്രിയുടെ കറുപ്പ് മെല്ലെ വിഴുങ്ങുന്നതും നോക്കി  ഞങ്ങളിരുന്നു. കറുക്കുന്ന ആകാശത്തോടപ്പം എൻ്റെ  ഹൃദയവും ഇരുളുന്നതായി എനിക്ക് തോന്നി. മനസ്സും മാനവും ഒരുപോലെ മ്ലാനമാകുന്നതുപോലെ..

“ രവി ?”,  ഞാൻ വിളിച്ചു .

“ഉം ..” എൻറ്റെ നേരേ തല തിരിച്ചു രവി വിളി കേട്ടു.

ശരിയായ വാക്കുകൾ കണ്ടെത്താനാവാതെ ഞാൻ വിഷമിച്ചു. എന്തൊക്കെയോ പറയണം എന്നുണ്ട്. എന്തൊക്കെയോ മനസ്സിനെ വല്ലാതെ കനപ്പെടുത്തുന്നുണ്ട്. പക്ഷെ എന്തുകൊണ്ടോ മനസ്സിലുള്ളതൊന്നും വെളിയിൽ വരാൻ കൂട്ടാക്കുന്നില്ല.

രവി  എന്നെ  നോക്കി  മെല്ലെ ഒന്ന്  പുഞ്ചിരിച്ചു . എന്നിട്ടു പതിയെ പറഞ്ഞു തുടങ്ങി .

“കമല  ശ്രദ്ധിച്ചിട്ടുണ്ടോ : – നഷ്ടപ്പെടുന്നത് വരെ ഒന്നിനെയും മനസ്സിലാക്കാനോ അകമഴിഞ്ഞ് സ്നേഹിക്കാനോ  മനുഷ്യന് കഴിയാറില്ല.,ഇനി ഒരിക്കലും തിരികെ കിട്ടില്ല എന്നുറപ്പായാൽ പിന്നെ സങ്കടങ്ങളായി , പരിഭവങ്ങളായി നഷ്ടബോധങ്ങളായി…. “ 

അത് ശരിയാണെന്നു എനിക്കും തോന്നി. ഒരുപക്ഷേ അതാവാം മനുഷ്യനെ മൗനം ഗ്രസിക്കുന്ന ഇത്തരം വൈകുന്നേരങ്ങളിൽ അവൻ ഓർമ്മകളെ കൂട്ടുപിടിക്കുന്നത്.  അതുകൊണ്ടാവാം ഭാവിയെക്കുറിച്ചുള്ള വേവലാതികളിൽ അവൻ ഭൂതകാലസ്മരണകളിൽ അഭയം  പ്രാപിക്കുന്നത്. 

“ഭാവി രവിയെയും ഭയപ്പെടുത്താറുണ്ടോ?”, ഞാൻ ചോദിച്ചു.

“ഭാവി ഭയപ്പെടുത്താത്ത മനുഷ്യരുണ്ടോ കമല? മനുഷ്യനുള്ളടത്തോളം ഭയങ്ങളുമുണ്ട്, എന്തെല്ലാമൊക്കയോ പ്രതീക്ഷകളുമുണ്ട്. ഒരോ ദിവസം കഴിയുന്തോറും ആ പ്രതീക്ഷകൾ പിന്നെയും പിന്നെയും ദുരേയ്ക്ക് തെന്നി മാറുന്നതായി ഇടയ്ക്കെനിയ്ക്ക് തോന്നാറുണ്ട്. എത്ര വേഗം സഞ്ചരിച്ചാലും എത്തി പിടക്കാനാവാത്ത എന്തോ ആണ് നീയും ഞാനും സകല മനുഷ്യരും തേടുന്നുതെന്ന് തോന്നുന്നു, അല്ലേ?”

“ആവാം”, ഒരല്പം സംശയിച്ച് ഞാൻ പറഞ്ഞു. “എന്ത് വേണം എന്ന ചോദ്യത്തിന് എനിക്കും ഒരിക്കലും ഉത്തരം ഉണ്ടായിരുന്നില്ല.. ഇതല്ല വേണ്ടത് എന്ന് മാത്രം മനസ്സിടയ്ക്ക് മന്ത്രിക്കും.”

മറുപടിയായി രവി ഒന്ന് ചിരിക്കുക മാത്രം ചെയ്തു. വാക്കുകളിൽ ഒതുക്കാനാവാത്ത എന്തോ ഒന്ന് രവി പറയാൻ ബാക്കി വെച്ചതായി എനിക്ക് തോന്നി. ഞാനും കൂടുതൽ ഒന്നും ചോദിച്ചില്ല, മെല്ലെ തലയയുർത്തി ചുവന്നിരുണ്ട മാനത്തേയ്ക്ക് നോക്കി,ആരുടെയോ ആശ്വാസവാക്കുകൾക്കായി കാത്തിരിക്കുന്നു….

ചാച്ചി

രണ്ടാഴ്ച കാലത്തേയ്ക്ക് വീട്ടിൽ നിന്ന് ജോലി ചെയ്താൽ മതി എന്ന ലീഡിൻ്റെ വാക്ക് കേട്ട് പെട്ടിയും കിടക്കയും സിസ്റ്റവും വാരിക്കെട്ടി വീട്ടിലേയ്ക്ക് വന്ന മാർച്ച് മാസത്തിലെ ഒരു വെള്ളിയാഴ്ച ഓർമ്മയിൽ തെളിയുന്നു. രണ്ടാഴ്ച മൂന്നായി, മൂന്ന് നാലായി… അങ്ങനെ പോയി പോയി ഒരു കൊല്ലത്തോടടുക്കാറായി.

ജോലിസ്ഥലങ്ങൾ വീട്ടിലേയ്ക്ക് പറിച്ചു നട്ടതിൽ പിന്നെ കുടുംബത്തോടൊപ്പം സമയം ചിലവഴിക്കുന്നതിൽ നിർവൃതി അടയുന്ന പുതുയുഗ മനുഷ്യനെ പറ്റി പലയിടത്തും വായിച്ച് കേട്ടു. പക്ഷേ എന്തുകൊണ്ടോ ഈ ചിന്ത എൻ്റെ തൊണ്ടയിൽ കുടുങ്ങി അകത്തോട്ടോ പുറത്തോട്ടോ എന്നില്ലാതെ എന്നെ വല്ലാതെ പ്രയാസപ്പെടുത്തുന്നു.കോളുകളുടെയും മീറ്റിങ്ങുകളുടെയും ഇടയിൽ ജോലികളത്രയും ‘രാവിലെ’ ‘രാത്രി’ എന്നുള്ള സമയരേഖകൾ ഭേദിച്ച് ആകെ അലങ്കോലപ്പെട്ട് കിടക്കുന്നു എന്നതാണ് സത്യം. അതുകൊണ്ട് തന്നെ തിങ്കൾ മുതൽ വെള്ളി വരെയുള്ള ഓഫീസ് ജീവിതത്തിൽ നിന്നൊരല്പം ആശ്വാസം കിട്ടുന്നത് വാരാന്ത്യങ്ങളിലാണ്. ആഴ്ചാവസാനമുള്ള ഈ അവധി ദിവസങ്ങളിൽ ചെയ്തു തീർക്കേണ്ട കാര്യങ്ങളുടെ
കുറിപ്പെഴുതിയിടാറുണ്ട്. പതിവ് ശനിയാഴ്ചകൾപ്പോലെ തയ്യാറാക്കിയ കുറിപ്പ് കയ്യിലെടുത്തപ്പോഴാണ് ചുവന്ന വൃത്തത്തിൽ ‘ചാച്ചി’ എന്ന് കുറിച്ചിട്ടിരുന്നത് കണ്ടത്.

ചാച്ചി എൻ്റെ വല്യപ്പനാണ്. ചെറുപ്പം മുതലേ എൻ്റെ സർവ്വ തല്ലുകൊള്ളിത്തരത്തിനും കൂട്ട് നിൽക്കുന്ന എൻ്റെ അപ്പൻ്റെ അപ്പൻ. കർക്കശക്കാരനായ വല്യപ്പൻ എന്ന പതിവ് സങ്കല്പങ്ങളിൽ നിന്ന് മാറി, എന്തും പറയാവുന്ന ഒരു
കൂട്ടുകാരനെപ്പോലെയായിരുന്നു ചാച്ചി .സ്ക്കൂൾ വിട്ട് വരുന്ന എന്നെ നിറപുഞ്ചിരിയോടെ കാത്ത് നിൽക്കുന്നതുമുതൽ, ഒരോ മണിക്കൂറിലുമുള്ള ഇന്ത്യാവിഷൻ വാർത്തയ്ക്കു മുൻപ് റിമോട്ടിനു വേണ്ടിയുള്ള തല്ല് വരെ – ചാച്ചിയെക്കുറിച്ച് പറയാൻ ഒരുപാടാണ്.

അടുത്തിടയ്ക്കുണ്ടായ ഒരു വീഴ്ചയ്ക്ക് ശേഷം ചാച്ചി കിടപ്പാണ്. ഇടയ്ക്ക് ചാച്ചി ഉറക്കെ വിളിക്കാറുണ്ട്. തിരക്കിൻ്റെയിടയിൽ പലപ്പോഴും ആ വിളി മറക്കാറാണ് പതിവ്.
ജോലി കഴിയുമ്പോഴേയ്ക്കും രാത്രി ആയിട്ടുണ്ടാവും. പിന്നെ പകലെപ്പോഴെങ്കിലും ഒരു നേർച്ച പോലെ പോയി വന്നാലെ ഉള്ളു. തിരക്കുകളൊക്കെ ഒതുക്കി തിരിച്ചു ചെല്ലുമ്പോൾ മറന്നുപോയ മുഖങ്ങളിൽ ഞാനുമുണ്ടാവുമോ എന്നെനിക്ക് പലപ്പോഴും പേടി തോന്നാറുണ്ട്. ഓർമ്മകൾ അസ്തമിച്ച താഴ്‌വരയിൽ പേരില്ലാത്ത മുഖങ്ങളിൽ ഒന്ന് മാത്രമായി ഞാനും മാറിയെങ്കിലോ..?

ഞാൻ പതിയെ ചാച്ചിയുടെ മുറിയിലേക്ക് പോയി. ഉറക്കമാണ്. രാത്രിയിലൊട്ടും ഉറങ്ങിയിട്ടില്ല എന്ന് കെയർ ഗീവർ ചേട്ടൻ പറഞ്ഞു. കുറച്ചുനേരം ഞാൻ ചാച്ചിയെ നോക്കി നിന്നു. ആകെ ക്ഷീണിച്ചുപോയി. കണ്ണുകൾ പാതിയിലേറെ അടഞ്ഞിരിക്കുന്നു. തൊലി ചുക്കിചുളിഞ്ഞിരുന്നു. ഉറക്കമെങ്കിലും ഇടത് കൈ ചെറുതായി വിറയ്ക്കുന്നുണ്ട്.

ചെറുപ്പത്തിൽ പോലീസ് വണ്ടി തടഞ്ഞ, പിറകേ നടന്ന് അമ്മച്ചിയെ കല്യാണം കഴിച്ച ഒരു ഇരുപതുകാരനെന്ന പൂർവ്വകാലം ചാച്ചിയ്ക്ക് ഉണ്ടായിരുന്നു എന്ന് ചിന്തിക്കാനേ വയ്യ. 5 വർഷം മുൻപ് വരെ കൊടിയും പ്ലാവും കേറി നടന്നിരുന്ന എഴുപതുകാരനും ഇന്നത്തെ ചാച്ചിയിൽ എവിടെയും ബാക്കിയുള്ളതായി തോന്നുന്നില്ല. ഒരു പക്ഷേ നാളെ ഞാനും നിങ്ങളും ഭൂതകാലത്തിന്റെ ഒരു തരി പോലും ശേഷിക്കാതെ പുതിയ ആരെങ്കിലും ആയി മാറില്ല എന്നാര് കണ്ടു?.

ജീവിതം കാലപൂർണ്ണതയിൽ ഒരു ചോദ്യചിഹ്നമായി മാറിക്കൊണ്ടിരിക്കുകയാണെന്നെനിക്ക് തോന്നി. ഒന്നിനും ഉത്തരങ്ങളില്ല. കൂടുതൽ കൂടുതൽ ചോദ്യങ്ങൾ മാത്രം. ചാച്ചിയ്ക്കെങ്കിലും ഉത്തരങ്ങൾ കിട്ടിയിട്ടുണ്ടാവുമോ? അതോ ഒരിക്കലും കിട്ടില്ല എന്ന് മനസ്സിലാക്കി പാതി വഴിയിൽ ചോദ്യങ്ങൾ അവസാനിപ്പിച്ചിരിക്കുമോ?

എന്നെ എൻ്റെ ചിന്തകളിൽ നിന്നുണർത്തിക്കൊണ്ട് ചാച്ചി കണ്ണ് തുറന്നു. ഞാൻ ചിരിച്ചുക്കൊണ്ട് ഒരു ഗുഡ് മോർണിങ് പറഞ്ഞു. പ്രയാസപ്പെട്ടെങ്കിലും ഒരു ചെറുപുഞ്ചിരിയോടെ പതിഞ്ഞ സ്വരത്തിൽ ചാച്ചിയും ഒരു ഗുഡ് മോർണിങ് പറഞ്ഞു. ഇപ്പോഴും ആ ചിരി മാത്രം മാറിയിട്ടില്ല.

———————- അവസാനിച്ചു —————————

The Great Indian Kitchen

ഇപ്പോൾ നിങ്ങളുടെ situation ഒക്കെ better ആയില്ലേ, Negotiate ചെയ്തു കൂടേ, ഞാൻ ആരേം ഒന്നിനും നിർബന്ധിക്കുന്നില്ല, സൗകര്യം ഉണ്ടേൽ ചെയ്താ മതി, എല്ലാവരും adjust ചെയ്തൊക്കയാ ജീവിക്കുന്നേ, ഞങ്ങളൊക്കെ ഇത്രയും കാലം ജീവിച്ചില്ലേ എന്ന പല തരം വർത്തമാനം കേട്ട് ‘പോത്തിനോട് വേദം ഊതിയിട്ട് കാര്യമില്ല’ എന്ന് മനസ്സിൽ പറഞ്ഞ് ഇളിച്ചു കാണിച്ച് ചിലരെ ഒഴിവാക്കിയ വൈകുന്നേരങ്ങൾ ഓർമ്മയിൽ തെളിയുന്നു. ഞാൻ ചെയ്തില്ലേൽ വേറാരു ചെയ്യും, ഈ adjust സ്ഥിരം ചെയ്യുന്നതാര് മുതലായ ചോദ്യങ്ങൾ convenient ആയി ഒഴിവാക്കാം. വീട്ടിൽ ആണുങ്ങൾക്കായി മാറ്റി വയ്ക്കുന്ന മത്തിക്കഷ്ണങ്ങളെ പറ്റി സംസാരിക്കുന്ന പെണ്ണുങ്ങളുടെ ഫെയ്സ്ബുക്ക് പോസ്റ്റിൽ പോയി സംസ്കാരസമ്പന്നർക്ക് സംസ്കാരവും ഒപ്പം ‘എച്ചി കണക്ക്’ എന്ന് പറഞ്ഞ് ഉപദേശവും വാരി വിതറാം. ഇത്രയും കാലം സഹിച്ചില്ലേ… ഇനി കുറച്ച് കാലം കൂടി സഹിച്ചൂടേ എന്ന് കാഴ്ചക്കാർക്ക് comment അടിക്കാം. വീട്ടുകാരെ ഓർക്കണ്ടേ, മക്കളുടെ ഭാവി കാക്കണ്ടേ, നാട്ടുകാരുടെ നാക്ക് നോക്കേണ്ടേ എന്നിങ്ങനെ കാരണങ്ങൾ കണ്ടെത്താം. ഇനി ഇതൊന്നും പോരാഞ്ഞിട്ട് കുടുംബജീവിതാനന്ദത്തെക്കുറിച്ച് പഠിച്ചിറങ്ങിയ ബന്ധത്തിലേയും അയലോക്കത്തെയും മുതിർന്ന പെൺകുട്ടികളേ അവരോടുള്ള സ്നേഹം കാരണം നിർബന്ധിച്ച് വിവാഹം ചെയ്തു കൊടുത്ത് കെട്ട് കഴിയുമ്പോൾ എല്ലാം ശരിയാകും എന്ന് പറഞ്ഞ് മനസ്സിലാക്കാം. ഇന്ന് Equality നിർബന്ധമായോണ്ട് പണ്ട് കനത്തിൽ ചുമന്നിരുന്ന കുടുംബഭാരം രണ്ടായി പകുത്ത് പെണ്ണിന് കൊടുത്ത് ഒപ്പം അടുക്കളഭരണവും കൊടുക്കാം. വീട്ട് ഭരണമൊക്കെ ഇപ്പം അവളുടെ കയ്യിലാണത്രേ. പിന്നെ ഇടയ്ക്കിടയ്ക്ക്വാരിക്കോരി കുറച്ച് respect കൂടി കൊടുത്താൽ ബലേ ബേഷ്.

കുടുംബസമാധാനത്തിനായി മൗനം ഭജിക്കുന്ന, തന്റെ അഭിപ്രായസ്വാതന്ത്ര്യങ്ങളും അവകാശങ്ങളും സംസാരിക്കുന്ന സിനിമയ്ക്ക് പോലും സമയം സിദ്ധിക്കാത്ത , മടുപ്പും അസുഖങ്ങളും വകവയ്ക്കാതെ പണി ചെയ്ത് ഒടുവിൽ എനിക്കിതൊക്കെ സന്തോഷമാണെന്ന് വിശ്വസിക്കുന്ന, അതുമല്ലെങ്കിൽ തന്നെ തന്നെ പറ്റിക്കുന്ന, സ്വന്തം മക്കൾക്ക് ഇതുപോലെ സ്വന്തം ജാതിയിലെ, നല്ല കുടുംബത്തിലെ, നല്ല ജോലിയുള്ള പയ്യനെ, നല്ല ഒരു കുടുംബത്തെ സ്വപ്നം കാണുന്ന അടുക്കളവാസികൾ ഇനി എത്ര നാൾ?

This movie is available on NeeStream .ഇത് ഒരു ജീവിത കഥ മാത്രമാണ്. ഇങ്ങനെ എത്ര എത്ര ജീവിതങ്ങൾ.

Art in Heart/ ചില കലയോർമ്മകൾ

ഇന്നാണ് പൂമരം  എന്ന പടം കാണുന്നത്. അതിന്റെ after effect  ആണോ അതോ കുറേ കാലം എഴുതണം  എന്ന് തോന്നിയിരുന്ന വിഷയം ആയതു കൊണ്ടാണോ എന്നറിയില്ല, ഇന്നെഴുതുന്നു.

എൻ്റെ സ്കൂൾ കോളേജ് ഓർമ്മകളിൽ കൂടുതലും കലാമത്സരങ്ങളുമായി ചുറ്റിപ്പിണഞ്ഞു കിടക്കുന്നു .സ്കൂളിൽ ഒരു  ഏഴാം ക്ലാസ് കഴിഞ്ഞാണ് ഞാൻ വ്യക്തിഗത ഇനങ്ങളിൽ പങ്കെടുത്തു തുടങ്ങുന്നത്. അപ്പോഴാണ് തന്നെ എന്തെങ്കിലും പഠിച്ചു സ്റ്റേജിൽ അവതരിപ്പിക്കാറായത് എന്ന് പറയാം .സ്റ്റേജിൽ അവതരിപ്പിക്കുന്ന സന്തോഷത്തിനു പ്രാധാന്യമുണ്ടായിരുന്നെങ്കിലും അതിലേറെ House പോയിന്റ് സമ്മാനം കിട്ടുന്നതിൻറ്റെ സന്തോഷം എന്നിവയ്ക്കുവേണ്ടിയാണ് അന്ന് മത്സരിച്ചിരുന്നത്. ഒരു പക്ഷെ പഠിക്കാൻ മാത്രമല്ല വേറെന്തിനേലും കൂടി കൊള്ളാം എന്ന് സ്വയം വിശ്വസിപ്പിക്കുക, മറ്റുള്ളവരെ വിശ്വസിപ്പിക്കുക എന്നതായിരിന്നു കാണും ലക്ഷ്യം. ഓർമ്മയില്ല.

അത് കഴിഞ്ഞു കോളേജ്. ടെക്നിക്കൽ വിഷയങ്ങളിൽ ഞാൻ തന്നെ സൃഷ്ടിച്ചെടുത്ത ഒരു അപകർഷ ബോധം പണ്ടു തൊട്ടേ ഉണ്ടായിരുന്നു. അത് കൊണ്ട് തന്നെ അതിൽ നിന്ന് കഴിവതും ഒഴിഞ്ഞുനിന്നു. ആദ്യം വന്ന event ആയ  സ്പോർട്സ്സിനും വെള്ളമെടുത്തു കൊടുക്കാനല്ലാത്ത ഒന്നിനും പറ്റിയില്ല. എല്ലാവരും സ്പോർട്സ്സ് എന്ന് പറഞ്ഞു ആവേശം കൊള്ളുമ്പോൾ, മാർച്ച് പാസ്റ്റ് കഥകൾ പറയുമ്പോൾ എനിക്ക് പറയാൻ ഒന്നുമില്ല. ആ സങ്കടത്തിലാണ് ഫസ്റ്റ് ഇയർ  ആർട്സിനു വരുന്നത് വരട്ടെ എന്നോർത്ത് നിരത്തി പേര് കൊടുക്കുന്നത്.എല്ലാവർക്കും വേണ്ട ഡാൻസ് കയ്യിലില്ല. പാട്ട് …ജസ്റ്റ് പാടും എന്നല്ലാതെ സൂപ്പർ ഒന്നും അല്ല… പിന്നെഉള്ള കവിത, രചനാ മത്സരങ്ങൾ, ജാം, ഡിബേറ്റ് എന്നിവയായിരുന്നു എൻ്റെ ഇനങ്ങൾ. കൂടെ ഒരു ഷോർട്ട് ഫിലിമും ഒത്തു കിട്ടി. ഈ  ഫസ്റ്റ് ആർട്സിൽ നിന്നാണ് ശരിക്കും കലകൾ, കവിതകൾ, പുസ്തകങ്ങൾ, സിനിമകൾ മുതലായവ എനിക്ക് തരുന്ന സന്തോഷം ഞാൻ മനസിലാക്കുന്നത്. എനിക്ക് അറിയാവുന്ന കലകൾ മാത്രമല്ല എല്ലാ events -ഉം എനിക്ക് ഒരു പോലെ സന്തോഷം തന്നിരുന്നു. ടെക്നിക്കൽ കോളേജിലാണ് പഠിച്ചതെങ്കിലും എനിക്കേറ്റവും ഇഷ്ടമുള്ള കോളേജ് ഓർമ്മകളിലധികവും. ആർട്സിന്റെ ആഴ്ചകളെ ചുറ്റിപറ്റി ആണ്. ഓൺ സ്റ്റേജ്, ഓഫ് സ്റ്റേജ് മത്സരങ്ങൾ , വൈകുന്നേരങ്ങളിലുള്ള  പ്രാക്റ്റീസുകൾ , ഒരു  സ്റ്റേജിൽ നിന്ന്  മറ്റേ  സ്റ്റേജിലേയ്ക്കുള്ള ഓട്ടങ്ങൾ , സ്റ്റേജിൽ കേറുന്നതിനു മുമ്പുള്ള  ചങ്കിടിപ്പ് , കഴിയുമ്പോഴുള്ള കയ്യടി , അഭിനന്ദങ്ങൾ അതൊക്കെ  മരിക്കുന്നിടത്തോളം  മറക്കാൻ പറ്റില്ല  എന്ന് തോന്നുന്നു . തല്ലും   വഴക്കും കാരണം ആർട്സ്  നടക്കാതെ  പോയ  ഒരു  ബാച്ച് ആണ്  എന്റേത് . അതിന്റെ സങ്കടം ഇപ്പോഴുമുണ്ട്. എന്നെ പോലെയുള്ള  ഒത്തിരി ആളുകളുടെ  സന്തോഷവും, അധ്വാനവും കാലങ്ങളായുള്ള  തയ്യാറെടുപ്പും കണ്ണടച്ച് തുറക്കുന്ന വേഗത്തിലാണ് വെള്ളത്തിലായത് . അന്നും ഇത്  കലയാണ് അത് വലുതാണ്  എന്ന് പറഞ്ഞു  ആർട്സ്  കാൻസൽ  ആവുന്ന  last  moment വരെ പ്രാക്ടീസ് ചെയ്ത, കൂടെ നിന്ന ചില  സീനിയർസ്സിനേയും, ജൂണിയേർസിനെയും  കൂട്ടുകാരെയും   ഈ അവസരത്തിൽ  ഓർക്കുകയാണ് .

കോളേജും സ്കൂളും  മാറ്റി  നിർത്തിയാലും  കല എനിക്കൊത്തിരി വലുതാണ് . ഒത്തിരി പേര് തന്ന  കോൺഫിഡൻസ്സിന്റെ   പുറത്താണ്  സെക്കന്റ് ഇയറിൽ  എഴുതാൻ ഒരു  പേജ് തുടങ്ങിയത് . നന്നായി  എഴുതാൻ അറിയാവുന്നത്  കൊണ്ടല്ല , മറിച്ചു  എഴുത്തു എനിക്ക് തരുന്ന  സന്തോഷം, അത് വായിക്കുന്ന  ആർക്കെങ്കിലും കൊടുക്കുന്ന സമാധാനം  അല്ലെങ്കിൽ ആശ്വാസം, പിന്നെ  എഴുതി  നന്നാവണം  എന്ന ആഗ്രഹങ്ങൾ  മുതലായവ  ആണ്  എന്നെ  അതിനു  പ്രേരിപ്പിച്ചത് .കാലങ്ങളായി  ഒരു  കോൺടാക്റ്റും ഇല്ലാത്ത  ഒരു പഴയ  സുഹൃത്തിന്റെ , “ഇയാള്  ഇപ്പോഴേ  spotlight വരാൻ  നോക്കുവാണോ , നന്നായിട്ടു  എഴുത്താറായിട്ട്  ഷെയർ  ചെയ്താൽ പോരെ  എന്ന മെസ്സേജ് ആണ് എനിക്ക്  ആദ്യം  കിട്ടിയത് . “ എനിക്ക്  കിട്ടിയിരുന്ന  സന്തോഷം  മൊത്തം ഒറ്റയടിക്ക് തീർത്തു തന്നു . കുറച്ചു  കാലത്തേക്ക്  എഴുതാൻ പറ്റാതായി . കല  ഇത്ര ഇഷ്ടമാണേൽ  മൈൻഡ്  ചെയ്യാതിരുന്നാൽ  പോരെ  എന്ന് നിങ്ങളിൽ പലർക്കും  തോന്നും . ചോദിച്ചവരുമുണ്ട് . എനിക്കിതത്ര  സിമ്പിൾ അല്ല . കോൺഫിഡൻസ്  കുറവുണ്ട് . വളരെ പാട്പ്പെട്ടാണ്  പോസ്റ്റ്  ചെയ്യാനുള്ള ഫസ്റ്റ്  സ്റ്റെപ്പ്  എടുക്കുന്നത് . അതുകൊണ്ട് തന്നെ ഇത്തരം കമന്റുകൾ എന്നെ വേദനിപ്പിക്കാറുണ്ട്. എനിക്കത് പറയാൻ നാണക്കേടില്ല.

ഇത് മാറി കിട്ടാൻ കുറെ പാടുപ്പെട്ടു. ഇപ്പോഴും  ചിലര് ഇതുപോലത്തെ  ഓരോ  അഭിപ്രായങ്ങളുമായി  വരുമ്പോൾ  പണ്ട്  തൊട്ടുള്ള  പല കാര്യങ്ങളും  എനിക്കോർമ്മ വരും . എത്ര സിമ്പിൾ ആയിട്ടു എഴുതിയാലും, അല്ലെങ്കിൽ എന്ത് പരുപാടി അവതരിപ്പിച്ചാലും  വെറുതെ  ചൊറിഞ്ഞോണ്ട് വരുന്നവർ , വേറെ ഒരാളെ  ചൂണ്ടികാണിച്ചു  ഇങ്ങനെ  ചെയ്തൂടെ  എന്ന്  ചോദിക്കുന്നവർ , താനെന്തു  ഷോ  ആണ്  ഈ  കാണിക്കുന്നത് ഇതൊക്കെ എല്ലാരേം കാണിക്കാൻ  അല്ലെ ഈ  പോസ്റ്റ്  ചെയുന്നത്  എന്ന്  നിരന്തരമായി  സംശയം  ഉന്നയിക്കുന്നവർ , ഇതൊന്നും  പോരാത്തതിന്  പോസ്റ്റ്  ചെയുന്ന  ഒരു സാധനത്തിന്റെ കലാമൂല്യം  മാർക്കിട്ടു  നിർണ്ണയിക്കുന്നവർ , നീ  എക്സൽ  ചെയ്യാത്ത  എന്തെങ്കിലും ഉണ്ടല്ലോ എന്ന്  തമാശ ചുവയിൽ  കമന്റ് പാസ്സാക്കുന്നവർ എല്ലാവരോടും  പറയാൻ ഇത്ര മാത്രം .

  • ഒന്നിലും best  ആണെന്ന്  കരുതിയല്ല പലരും  അവർക്കിഷ്ടമുള്ളതു പോസ്റ്റ്  ചെയുന്നത് .
  • ചെയ്യുന്നത് ആ കലയോടുള്ള പൂർണ്ണ ആത്മാർഥതയോടെയും സ്നേഹത്തോടെയും  ആണെങ്കിൽ അത്  മതി  എന്നാണ്  ഞാൻ വിശ്വസിക്കുന്നത് .
  • എൻ്റെ  സന്തോഷവും , ഇത്  കണ്ടു  സന്തോഷമുണ്ടാവുന്നവരെയും ഉദ്ദേശിച്ചു  മാത്രമാണ് ഞാൻ പോസ്റ്റ് ചെയ്യുന്നത്.
  • താല്പര്യമില്ലാത്ത ആർക്കും  പേർസണൽ  ലിങ്ക് അയക്കാറില്ല . നിങ്ങൾക്ക് ഇഷ്ടമില്ലെങ്കിൽ കാണണ്ട. വെറുതെ ഒരാളുടെ സന്തോഷത്തിൽ മണ്ണ്  വാരി എറിഞ്ഞു അവരുടെ ഉള്ള  കോൺഫിഡൻസ് കൂടി കളയുന്നതിൽ നിങ്ങൾക്ക് എന്ത് മനസുഖമാണ് കിട്ടുന്നതെന്നറിയില്ല. എല്ലായിടത്തും അഭിപ്രായം പറയുന്ന പ്രവണത വല്ല പള്ളയിലും കളയുക.ഇനി  അവര്  ഷോ കാണിക്കുകയാണേൽ തന്നെ നിങ്ങൾക്ക്  വല്ല  നഷ്ടവുമുണ്ടോ?
  • constructive criticism  ഉണ്ടെങ്കിൽ  മറ്റയാളെ കളിയാക്കാത്ത  വിധം പറഞ്ഞു കൊടുക്കുക . അത് അംഗീകരിക്കാൻ ഉള്ള  ഹൃദയ വലിപ്പം ഒക്കെ  കലയെ  സ്നേഹിക്കുന്ന ആർക്കുമുണ്ടാവും എന്നാണ്  എൻ്റെ വിശ്വാസം . 

ഇതെനിക്ക് വേണ്ടി മാത്രമെഴുതിയതല്ല . ഒത്തിരി  കൂട്ടുകാരുടെ അനുഭവങ്ങൾ കേട്ട ശേഷം എഴുതണം  എന്ന്  വിചാരിച്ചിരുന്നതാണ് . അഭിപ്രായ  വ്യത്യാസം ഉള്ളവർ, comment  പറഞ്ഞാലേ  പറ്റു  എന്നുള്ളവർ ദയവായി പോസ്റ്റ് കാണാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുക .

And for people who come forward to profess the love towards their passion, “Let nobody stop you from doing what you love. There are people out there who could see your sincerity smiling through your souls. Smile”

അപ്പൊ ശെരി .

Record of Youth

This is a clip made by adding all my favorite shots of Episode 5 and 6. I always had a liking to far and wide shots :D. The captions are also mine.

Record of youth tells the story of an aspiring actor Sa Hye Jun and make up artist Ahn Jeong Hwa. A story about youth and dreams, brilliantly shot. The colors are all so pretty.

Give it a watch and let me know what you think :D

These Days…

When I came home this March with the TCS system, I never thought I will be staying here for this long. Almost 6 months have passed and the weekends on which I couldn’t wait to go home to Amma’s choru and sambhar seems like a distant thing in the past. This is truly a period of realization, a period of getting to know the people you call family with whom you haven’t been spending much time. With more and more time you spent, the essence of these people changes and may be one day we could finally say that we know them.

There are things you notice with time. Things like how my grandfather and grandmother have grown so old the time I was away from home, how telling Appa that he looks handsome still makes him smile and how his smile could still make my mother blush even after years of their marriage, how quarrels and fights all get resolved by the end of the day just by some cutesy acts or few words and how in family, we all take each other for granted and still get away with it. I learnt no matter how old we grow, there are habits that you couldn’t get rid of, things you couldn’t live with and beliefs no kind of logic could break through. At times, I find myself missing my old school days when happiness was my grandfather waiting for my school bus in the evening with a huge smile plastered over his face, the smell of grandma’s hot pazhampori on reaching home after a tired school day, the joy of opening packed lunches, faking illness on a rainy lazy monday and many more small simple things. I dig up memories and ponder on how all of us have changed over the years physically and mentally, trying to reason with the changing busy world.

 I wonder about things lost and found. I regret not enjoying the simplest of things by being carried away in the flow. And finally, I realise, the world could change so much in days that your biggest wish could become going out, sharing a warm meal with people you love, enjoying each bite sharing the stories of the day.

But I am grateful for this part of my life too, for this slice where I wake up to my mother’s nagging, enjoy home cooked food to my fill, be the cute adorable kid to my grandparents, fight and make up with my sister for everything as silly as a misplaced night-dress, explain logic in everything  irritating my parents and laze around on weekends without having to worry about going back to Kochi where there is no them. There are things new as well. Like how a  few days of staying home has turned my father into a farmer when he has never planted a sapling in his entire life, how he gets so excited to see a rat caught in the rat trap he set the previous evening, how my mother who could barely sent a mail has become a pro in attending zoom meetings and discussions. I was even lucky enough to witness my father along with my grandmother seriously engrossed in a Malayalam serial. We, cousins organise watch parties to cheer each other on a bad day. We call up friends from long ago and check up on them in this time of insecurity and loneliness. We, unlike any other time is finally there for each other. The distance has brought us all closer than we could ever imagine. It has taught us love in a way we could never fathom. 

May be all of us needed a way back home, a journey to trace back our roots and a home to rest our thoughts. May be this is the time to think it all through and the world needed it too. So here I am laying my thoughts to rest and enjoying each day as it passes by, trying to find beauty. Here I am waiting for a better tomorrow than today.

Things I miss at Home

I remember waiting for weekends to go home to amma’s choru and sambhar. But now that I am home for months, i can’t help thinking about going back. It’s not that I don’t like it here. I do. But there is this weird sense of freedom that I miss which I was not even aware existed.

1. I miss making chaya without worrying about the right pathram(utensil) or the correct amount of sugar which seems to be passed down through generations.
2. ‌I miss sleeping very very late and waking up even late.
3.‌I miss feeling hungry and have lost all my ‘I eat when I feel like eating moments’ to ‘You eat when I tell you to eat’ moments. Hungry or not – You follow mom’s time table.
4. ‌There is nothing called a peaceful cooking experiment. You get ridiculed for everything including how two sliced carrots don’t look like identical twins. ( A birth secret, May be.. Sh..Sh)
5. ‌I miss littering my clothes around and finding the perfect day to fold them. Here, it’s Do or Die. Either you do them or leave them to the goddess of fire.
6. ‌I miss how my mother’s and grandmother’s eyes twinkled when I visited home on alternate weekends. They do glitter now and then these days, but I am not exactly sure about the feelings behind.
7. ‌I miss calling home on a bad work day. Now that I am working from home, shut in a room, it seems like there is no job as easy as mine. Hard luck😶.

‌These days I dream about living alone in a place with a thick bed, a table, a box full of books, occasional cooking experiments and chaya. I dream about having a space of my own. But I know, once I am there, I will rush over every other weekends to all Amma things. It’s weird how I wish for two opposite things just the same not knowing where my heart lies. I am torn between home and a home away from home.